കൊച്ചി: മാലിന്യ സംസ്‌ക്കരണത്തിൽ കൊച്ചി കൂപ്പുകുത്തിയെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ. കൊച്ചി നഗരത്തിൽ എവിടെ നോക്കിയാലും മാലിന്യം നിറയുന്ന അവസ്ഥ കോർപ്പറേഷന്റേയും സംസ്ഥാന ഭരണകൂടങ്ങളുടേയും കെടുകാര്യസ്ഥതയാണ്. ശുചിത്വ സന്ദേശം നൽകിക്കൊണ്ട് സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഒരു പ്രവർത്തനത്തിനും തുടർച്ചയില്ല എന്നത് മാലിന്യ വിഷയത്തിൽ ഏറെ ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാക്കുക. മാലിന്യനീക്കത്തിൽ കൊച്ചി നഗരത്തിൽ വലിയ വീഴ്ചയു ണ്ടെന്നും മന്ത്രി വിലയിരുത്തി. ശുചിത്വ സൂചികയിൽ കൊച്ചി അഞ്ചാം സ്ഥാനത്ത് നിന്ന് 324-ാം സ്ഥാനത്തേക്ക് കൂപ്പുകുത്തിയത് സംസ്ഥാനത്തിന് ആകെ നാണക്കേടാണ്. ഏഴു വർഷം കൊണ്ടാണ് കൊച്ചി ഈ സ്ഥിതിയിലെത്തിയതെന്നത് വലിയ വീഴ്ചയാണെന്നും പൊതു ആരോഗ്യത്തിന് ഭീഷണിയാണെന്നറിഞ്ഞിട്ടും ഭരണകൂടങ്ങൾ നഗരശുചീകരണത്തിന് പ്രാധാന്യം നൽകാത്തത് ഗുതുതരമായ വീഴ്ചയാണെന്നും പിയൂഷ് ഗോയൽ പറഞ്ഞു.
ശുചിത്വ സന്ദേശം നൽകിയ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ എറണാകുളം ക്വീൻസ് വാക് വേ യിൽ മാലിന്യ നീക്കപ്രവർത്തനത്തിൽ ബിജെപി പ്രവർത്തക്കൊപ്പം പങ്കുചേർന്നു. ചാത്യാത്ത് മുതൽ ഗോശ്രീ വരെയുള്ള ഭാഗത്ത് നടപ്പാതയിലെ ചപ്പുചവറുകളും ബിജെപി പ്രവർത്തകരും പ്രദേശവാസികളും പ്രഭാത സവാരിക്കാരും മന്ത്രിക്കൊപ്പം ചേർന്ന് നീക്കിയത്.
Comments