പാലക്കാട്: ഏഴ് വയസുകാരിയുടെ മനോധൈര്യത്തിൽ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് രണ്ടു ജീവനുകൾ. അനുജത്തി പ്രാർത്ഥനയ്‌ക്ക് ഒപ്പം കിണറ്റിൽ വീണ കീർത്തന, മനോധൈര്യം കൈവിടാതെ അനുജത്തിയെ ഉയർത്തിപ്പിടിച്ച് ആളെക്കൂട്ടുകയായിരുന്നു.പാലക്കാട് കാരാപ്പറ്റയിലാണ് സംഭവം.
എല്ലാ ദിവസത്തേയും പോലെ കളികഴിഞ്ഞ് ഒന്നരവയസുകാരി അനുജത്തിയ്‌ക്കൊപ്പം മടങ്ങുന്നതിനിടെയാണ് സഹോദിമാർ ആൾമറയില്ലാത്ത കിണറ്റിൽ വീണത്. അപകടം മനസിലാക്കിയ കീർത്തന അനുജത്തിയെ ഉയർത്തിപ്പിടിച്ച് ഉറക്കെ കരയുകയായിരുന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തുകയും അനൂപ് എന്ന യുവാവ് കിണറ്റിലറങ്ങി സഹോദരിമാരെ രക്ഷിക്കുകയുമായിരുന്നു.
കാരപ്പറ്റ പടിഞ്ഞാമുറി, കുന്നുംപുറത്തുവീട്ടിൽ, രാഗേഷിന്റെയും സന്ധ്യയുടെയും മകളാണ് കീർത്തന.പന്നിയങ്കര ശോഭാ അക്കാദമിയിൽ രണ്ടാംക്ലാസ് വിദ്യാർത്ഥിയാണ് ഈ കൊച്ചുമിടുക്കി.
Comments