ടൊറന്റോ: ഇന്ത്യയുമായുള്ള വാണിജ്യ-വ്യാപാരമേഖലകളിൽ മികച്ച മുന്നേറ്റമെന്ന് സാക്ഷ്യപ്പെടുത്തി കാനഡ. കൊറോണയ്‌ക്ക് ശേഷമുള്ള സാമ്പത്തിക വാണിജ്യ മാന്ദ്യം മറികടക്കാൻ നടത്തിയ തീരുമാനങ്ങളും പുതിയ നയങ്ങളും വിജയപാതയിലാണെന്നും കാനഡ വാണിജ്യ മന്ത്രാലയം അറിയിച്ചു.
ഇന്ത്യയും കാനഡയും തമ്മിലുള്ള നൂതനമായ മേഖലകളിലെ തീരുമാനങ്ങൾ വെർച്വൽ യോഗത്തിലാണ് പൂർണ്ണരൂപത്തിലാക്കിയത്. കാനഡയുടെ വാണിജ്യ – കയറ്റുമതി മന്ത്രാലയം, ചെറുകിട വ്യവസായവകുപ്പ് എന്നിവയുടെ ചുമതല വഹിക്കുന്ന മന്ത്രി മേരി എൻജിയും കേന്ദ്രവ്യവസായ മന്ത്രി പിയൂഷ് ഗോയലുമാണ് യോഗത്തിൽ മറ്റ് ഉദ്യോഗസ്ഥർക്കൊപ്പം തീരുമാനം എടുത്തത്.
ഇരുരാജ്യങ്ങളുമായി നൂറ്റാണ്ടുകളായുള്ള ബന്ധമാണ് വ്യാപാര രംഗത്തുള്ളത്. അത്തരം മേഖലകളുടെ നിലവിലെ അവസ്ഥയും കാലോചിതമായ മാറ്റങ്ങളും യോഗത്തിൽ ചർച്ചയായി. ഇന്ത്യൻ വംശജർ കനേഡിയൻ വ്യവസായ വാണിജ്യമേഖലയിൽ നൽകിയിട്ടുള്ള സംഭാവ നകൾ വിലമതിക്കാനാവാത്തതാണെന്നും മേരി എൻജി യോഗത്തിൽ എടുത്തുപറഞ്ഞു.
ഇന്ത്യൻ വംശജരുടെ മുതൽ മുടക്കിനുള്ള സുരക്ഷ ഉറപ്പാക്കാനും വിദേശനാണ്യ ഇടപാടു കളിലെ സുതാര്യ ഉറപ്പുവരുത്താനും തീരുമാനമായി. കയറ്റുമതിയിലും ഇറക്കുമതിയിലും ഇന്ത്യ വരുത്തിയിരിക്കുന്ന ഇളവുകളും അതുമൂലം കമ്പനികൾക്ക് പരസ്പരം സഹകരിക്കാൻ ലഭിച്ചിരിക്കുന്ന അവസരങ്ങളും പിയൂഷ് ഗോയലും വിശദീകരിച്ചു.
2018ൽ ജസ്റ്റിൻ ട്രൂഡോയുടെ ഇന്ത്യാ സന്ദർശനത്തിന് ശേഷം ചില വിഷയങ്ങളിലും ഭീകരതയുമായി ബന്ധപ്പെട്ടും ഖാലിസ്ഥാൻ പരാമർശങ്ങളടക്കം വിവാദമായിരുന്നു. കൊറോണയ്‌ക്ക് ശേഷം ഇരുരാജ്യങ്ങളുടെ ഇടിയിലെ ബന്ധങ്ങളിലെ ഇടിവ് ഏതാണ്ട് പരിഹരിക്കപ്പെട്ടുവെന്ന സൂചനയാണ് വിവിധ വകുപ്പുകളും വിദേശകാര്യമന്ത്രാലയവും നൽകുന്നത്.
Comments