കാൺപൂർ: വെള്ളിയാഴ്ച നമസ്കാരത്തിന് ശേഷം കാൺപൂരിൽ കലാപം അഴിച്ചുവിട്ടവർക്കെതിരായ പോലീസ് നടപടി തുടരുന്നു. കലാപത്തിന്റെ മുഖ്യ സൂത്രധാരന്മാരിൽ ഒരാളായ നിസാം ഖുറേഷിയെ പോലീസ് അറസ്റ്റ് ചെയ്തു. ജമീയത്തുൾ ഖുറേഷി എന്ന സംഘടനയുടെ പ്രസിഡന്റാണ് ഇയാൾ എന്ന് പോലീസ് സ്ഥിരീകരിച്ചു.
കലാപത്തിന് ഹയാത്ത് ജാഫർ ഹാഷ്മിക്കും ഹാഫിസ് ഫൈസൽ സഫ്രിക്കും ഒപ്പം ഗൂഢാലോചനയിൽ നിസാം ഖുറേഷിയും പങ്കെടുത്തിരുന്നതായി പോലീസ് പറഞ്ഞു.
അതേസമയം ജൂൺ 3ലെ കലാപത്തിന് ഗൂഢാലോചന നടത്തിയ പ്രമുഖരായ ഹയാത്ത് സഫർ ഹാഷ്മി ഉൾപ്പെടെയുള്ള പ്രതികളെ 14 ദിവസം ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഇവരെ കാൺപൂർ ജില്ലാ ജയിലിൽ പ്രവേശിപ്പിച്ചു.
കലാപത്തിലെ പോപ്പുലർ ഫ്രണ്ടിന്റെ പങ്കിനെക്കുറിച്ചും അന്വേഷണം തുടരുകയാണ്. പ്രതികൾക്കെതിരെ ഗുണ്ടാ നിയമം, ദേശീയ സുരക്ഷാ നിയമം എന്നിവ ചുമത്തി. കൂടാതെ ഇവരുടെ സ്വത്തുക്കളും കണ്ടുകെട്ടിയതായി കാൺപൂർ പോലീസ് കമ്മീഷണർ വിജയ് സിംഗ് മീണ പറഞ്ഞു.
ജാവേദ് അഹമ്മദ് ഖാൻ, മുഹമ്മദ് റാഹിൽ, മുഹമ്മദ് സൂഫിയാൻ എന്നിവരാണ് ഹയാത്ത് ജാഫർ ഖാനൊപ്പം അറസ്റ്റിലായത്. എല്ലാവരും മൗലാന അലി ജോഹർ ഫാൻസ് അസോസ്സിയേഷൻ പ്രവർത്തകരാണ്.
Comments