ഭോപ്പാൽ: മദ്ധ്യപ്രദേശിൽ ലൗജിഹാദിന് ഇരയായ പെൺകുട്ടിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഷുജൽപൂർ സ്വദേശിനി രചനയാണ് മരിച്ചത്. രചനയുടെ വീട്ടുകാർ നൽകിയ പരാതിയിൽ ഭർത്താവ് മുഹമ്മദ് ഇർഫാനും കുടുംബത്തിനുമെതിരെ പോലീസ് അന്വേഷണം ആരംഭിച്ചു.
കഴിഞ്ഞ ദിവസമാണ് രചന ഭർതൃവീട്ടിൽ മരിച്ചത്. കിടപ്പു മുറിയിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഇർഫാനും വീട്ടുകാരും ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ഇർഫാനും വീട്ടുകാരും ചേർന്ന് രചനയെ കൊലപ്പെടുത്തിയത് ആണെന്നാണ് കുടുംബം പറയുന്നത്.
ആഗസ്റ്റിൽ ഗാർഹിക പീഡനത്തിന് ഇർഫാനെതിരെ രചന പരാതി നൽകിയിരുന്നു. പരാതിയിൽ അറസ്റ്റിലായ ഇർഫാൻ അടുത്തിടെയാണ് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. ഇതിന് ശേഷം മാപ്പ് പറഞ്ഞ് രചനയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഇതിന് പിന്നാലെയാണ് യുവതിയുടെ ദുരൂഹ മരണം.
2018ലായിരുന്നു ഇരുവരും തമ്മിലുള്ള വിവാഹം. ജവഹർലാൽ നെഹ്രു സ്മൃതി കോളേജിൽ ആയിരുന്നു യുവതി പഠിച്ചത്. ഇതിനിടെ ഇർഫാനുമായി പ്രണയത്തിലാകുകയായിരുന്നു. തുടർന്ന് വീട്ടുകാർ അറിയാതെ ഇരുവരും ഒളിച്ചോടി വിവാഹം ചെയ്യുകയായിരുന്നു. എന്നാൽ വിവാഹം രജിസ്റ്റർ ചെയ്തിരുന്നില്ല. വിവാഹം കഴിഞ്ഞ് ഭർതൃവീട്ടിൽ എത്തിയ രചനയെ വീട്ടുകാർ ചേർന്ന് നിർബന്ധിത മതപരിവർത്തനത്തിന് ഇരയാക്കി. എന്നാൽ ഇതിന് പിന്നാലെ ഇമ്രാനും കുടുംബവും രചനയെ ഉപദ്രവിക്കാൻ ആരംഭിക്കുകയായിരുന്നു.
ഉപദ്രവം സഹിക്കവയ്യാതെയാണ് ആഗസ്റ്റിൽ സ്വന്തം വീട്ടിലേക്ക് പോയി പിതാവിനൊപ്പം പോലീസിൽ പരാതി നൽകിയത്. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.
Comments