കേട്ടാൽ നെഞ്ചിടിപ്പേറുന്ന ഭൂട്ടാനിലെ പാരോ വിമാനത്താവളത്തെ പറ്റി ഒന്ന് അറിഞ്ഞാലോ ? ലോകത്തിലെ ഏറ്റവും കൂടുതൽ അപകടകരമായ ഒരു ഹിൽ ടോപ്പ് എയർ പോർട്ടാണ് ഭൂട്ടാനിലെ പാരോ ഇന്റർനാഷണൽ എയർ പോർട്ട്. ഭൂട്ടാനിലെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമായ ഇതിന്റെ പ്രത്യേകത എന്ന് പറയുന്നത് ഏകദേശം 5500 മീറ്റർ ഉയരമുള്ള പർവതങ്ങളും 1870 മീറ്റർ മാത്രം നീളമുള്ള റൺവേയുമാണ് .പാരോ എയർപോർട്ട് പ്രകൃതിദത്ത സൗന്ദര്യത്തിന്റെ പ്രതീകമാണെന്ന് തന്നെ പറയാം.
മലനിരകളാൽ ചുറ്റപ്പെട്ട ,പച്ചപ്പ് നിറഞ്ഞ സ്ഥലത്ത് ,ഒരു ചെറിയ എയർപോർട്ട്. അതുകൊണ്ടുതന്നെ ഈ എയർപോർട്ട് ഏറെ അപകടകരവുമാണ്. പാരോ എയർപോർട്ടിൽ വിമാനം ടേക്ക് ഓഫ് ചെയ്യാനും, ലാൻഡ് ചെയ്യാനും പ്രത്യേക പരിശീലനം നേടിയ ക്യാപ്റ്റൻ പദവിയുള്ള പൈലറ്റുമാർ തന്നെ വേണം. ലോകത്ത് 15 ഓളം പൈലറ്റുമാർ മാത്രമാണ് ഈ എയർപോർട്ടിൽ വിമാനം ഇറക്കാനും ടേക്ക് ഓഫ് ചെയ്യാനും ഇതുവരെ പരിശീലനം നേടിയിട്ടുള്ളവർ.പകൽ മാത്രമേ പരോഎയർപോർട്ടിൽ വിമാനങ്ങൾക്ക് ലാൻഡിങ് അനുവദിക്കുകയുള്ളു. അതും തെളിഞ്ഞ അന്തരീക്ഷമാണെങ്കിൽ മാത്രം.
രാത്രിയിൽ എമർജൻസി ലാൻഡിങ് വേണ്ടി വന്നാൽ അതിനുള്ള മാർഗ്ഗങ്ങൾ ഇവിടെ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, അത് അത്യാവശ്യമെന്ന് തോന്നുന്ന അടിയന്തര ഘട്ടങ്ങളിൽ മാത്രമാണ് ഉപയോഗിക്കുക..ഇതൊക്കെയാണെങ്കിലും ഇതുവരെ ഇവിടെ കാര്യമായ അപകടങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. ഭൂട്ടാനിലെ ഏക അന്താരാഷ്‌ട്ര വിമാനത്താവളമായ പാരോയുടെ ഐഎടിഎ കോഡ് പിബിഎച്ച് എന്നാണ്. നിലവിൽ ഡ്രൂക് എയറും ,ഭൂട്ടാൻ എയർലൈൻസും മാത്രമാണ് ഇവിടേക്ക് സർവ്വീസുകൾ നടത്തുന്നത്. ഭൂട്ടാൻ എയർലൈന്‌സിന്റെയും, ഡ്രൂക് എയറിന്റെയും പ്രധാന ഹബ്ബ് കൂടിയാണിവിടം. ഏയർബസ് എ 319, എ 320, എടിആർ 42, എടിആർ 72 തുടങ്ങിയ എയർക്രാഫ്റ്റുകളാണ് പാരോ എയർപോർട്ടിലേക്ക് സർവ്വീസ് നടത്തുന്നത്.ഇവയ്‌ക്ക് പുറമെ 18000 അടി ഉയരവും ജാനവാസമുള്ളതുമായ മലനിരകൾക്കിടയിലൂടെ പറന്നെത്തുന്ന വിമാനത്തിന് അത്ര ഉയരത്തിൽ നിന്ന് റൺവേ ദൃശ്യമാകുക എളുപ്പമല്ല. ഏ ടി സിയുമായുള്ള കമ്യൂണിക്കേഷൻ മലയിടുക്കുകൾ കാരണം എപ്പോൾ വേണമെങ്കിൽ തടസ്സപ്പെടാം. അതോടൊപ്പം എല്ലായ്പ്പോഴും ശക്തമായ കാറ്റാണവിടെ. ലോകത്തിലെ ഏറ്റവും ചെറിയ റൺവേയുള്ള എയർപോർട്ടുകളിൽ ഒന്നും കൂടിയാണിത്.
ഇനി പാരോ ഏയർപോർട്ട് ഏല്ലെങ്കിൽ പാറോ ഏയർപ്പോർട്ടെന്ന് വിളിക്കുന്ന ഈ ഏയർപ്പോർട്ടിന്റെ ചരിത്രം ഒന്നു നോക്കിയാലോ ?പാരോ ഏയർപോർട്ടിന്റെ ചരിത്രം നോക്കിയാൽ 1968 ൽ ഇന്ത്യൻ ബോർഡർ റോഡ്‌സ് ഓർഗനൈസേഷൻ പാരോ താഴ്വരയിൽ വിമാനമിറങ്ങുന്നതിനായി ഒരു സ്ട്രിപ് നിർമ്മിച്ചു. ഇന്ത്യൻ സൈന്യത്തിന്റെ ഹെലിക്കോപ്റ്ററുകൾ ഭൂട്ടാൻ ഗവണ്മെന്റിനുവേണ്ടി ഉപയോഗിക്കുവാനായിരുന്നു ഈ എയർ സ്ട്രിപ് ആദ്യം ഉപയോഗിച്ചിരുന്നത്. പാരോ വിമാനത്താവളത്തിന്റെ റൺവേയ്‌ക്ക് ആദ്യകാലത്ത് 3900 അടി നീളമാണുണ്ടായിരുന്നത്.ഇന്ധനം നിറയ്‌ക്കാതെ കൽക്കട്ടയിലേയ്‌ക്കും തിരിച്ചും പറക്കാൻ സാധിക്കുന്നതും, പെട്ടെന്ന് ഉയരാൻ സാധിക്കുന്നതും, 18 മുതൽ 20 സീറ്റ് ഉള്ളതും , ചെറിയ റൺവേയിൽ നിന്ന് പറന്നുയരാനും ,ഇറങ്ങാനും സാധിക്കുന്നതുമായ വിമാനമായിരുന്നു 1978 , 80 കാലഘട്ടത്തിൽ ആവശ്യമായിരുന്നത്. അതേസമയം പാരോയിൽ ലഭ്യമായ അടിസ്ഥാനസൗകര്യങ്ങളും കുറവായിരുന്നു. മൂന്ന് തരം വിമാനങ്ങൾ പരീക്ഷണപ്പറക്കലുകൾക്ക് തിരഞ്ഞെടുത്തുവെങ്കിലും ഇവയൊന്നും അനുയോജ്യമായിരുന്നില്ല.
1981ൽ ഇന്ത്യൻ ഗവണ്മെന്റ് ഭാരം കുറഞ്ഞ വിമാനങ്ങൾക്കായി ഒരു കമ്മിറ്റി രൂപീകരിച്ചു. ഈ കമ്മറ്റിയുടെ പഠനം അടിസ്ഥാനമാക്കി റൺവേക്ക് അനിയോജ്യമായ തരത്തിലെ വിമാനം വാങ്ങുവാൻ തീരുമാനിക്കുകയായിരുന്നു .റൺവേയും രണ്ട് മുറികളുമുള്ള ഒരു കെട്ടിടവുമാണ് ആദ്യ കാലങ്ങളിൽ പാരോ എയർപോർട്ടിൽ ഉണ്ടായിരുന്നത്. 1990-ൽ റൺവേയുടെ നീളം 6445 അടിയായി വർദ്ധിപ്പിച്ചു. കൂടുതൽ ഭാരമുള്ള വിമാനങ്ങൾ ഇറങ്ങാനായി റൺവേ ബലവത്താക്കുകയും ചെയ്തു. വിമാനങ്ങൾ സംരക്ഷിക്കുവാൻ ഒരു ഹാങറും നിർമ്മിക്കപ്പെട്ടു.
ഇതിൽ ശ്രദ്ധേയം ഇതിനായുള്ള പണം ഭാഗികമായി മുടക്കിയത് ഇന്ത്യൻ ഗവണ്മെന്റായിരുന്നു.എതായാലും ഇത്ര ചെറിയ റൺവേയിൽ നിന്ന് പറന്നുയർന്ന് വലിയ മലനിരകൾ താണ്ടുക എന്നത് സാധാരണ പൈലറ്റുമാർക്ക് അപ്രാപ്യമായ കാര്യം തന്നെയാണ് . പാരോയിൽ വിമാനം ഇറക്കാൻ അനുവാദമുളള ഡ്രൂകെ എയർ ക്രാഫ്റ്റിൽ 25 ഭൂട്ടാൻ പൈലറ്റുമാരും 10 പ്രവാസി പൈലറ്റുകളുമാണ് ഉള്ളത്.അവരിൽ ചുരുക്കം പേർക്ക് മാത്രമേ പാരോയിൽ വിമാനങ്ങൾ ഇറക്കാൻ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടുള്ളൂ.
Comments