ചെന്നൈ: നടുറോഡിൽ സംഘപരിവാർ പ്രവർത്തകർക്കെതിരെ കൊലിവിളി പ്രസംഗവുമായി എസ്ഡിപിഐ വനിതാ വിഭാഗം നേതാവ് സന്നത്ത് അലിമ. ഞങ്ങൾ മുസ്ലീങ്ങൾ ഭാരതത്തിലെ എല്ലാ സംഘികളെയും ഇല്ലാതാക്കാൻ തയ്യാറാണ്. മുസ്ലീങ്ങൾക്ക് ഒരു മണിക്കൂർ സമയം നൽകുക, ഒരു സംഘപരിവാർ പ്രവർത്തകനും ജീവിച്ചിരിപ്പില്ലെന്ന് ഞാൻ ഉറപ്പാക്കുമെന്നായിരുന്നു, സന്നത്ത് അലിമയുടെ ഭീഷണി മുദ്രാവാക്യം.
തമിഴ്നാട് നെല്ലൈയി പേട്ടയിലെ മല്ലിമൽ തെരുവിൽ നടന്ന റാലിയിലാണ് സന്നത്ത് അലിമയുടെ വിദ്വേഷ പ്രസംഗം. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലൂടെ പുറത്ത് വന്നു.
വിദ്വേഷ പ്രസംഗം നടത്തിയതിനും സംഘപരിവാർ പ്രവർത്തകർക്കെതിരെ കൊലവിളി നടത്തിയതിനും എസ്ഡിപിഐ നേതാവിനെതിരെ കേസെടുക്കണമെന്ന ആവശ്യം ഇതിനോടകം തന്നെ ഉയർന്നിട്ടുണ്ട്. സന്നത്ത് അലിമയ്ക്കെതിരെ ദേശീയസുരക്ഷാ നിയമപ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് അഭിഭാഷകനും തിരുനെൽവേലി ഹിന്ദു മുന്നണി സംസ്ഥാന സെക്രട്ടറിയുമായ കുട്രാലനാഥൻ പോലീസിൽ പരാതി നൽകി.
കൊലപാതക പരമ്പരയ്ക്ക് തയ്യാറാണെന്നാണ് എസ്ഡിപിഐ നേതാവ് പറഞ്ഞതിലൂടെ അർത്ഥമാക്കുന്നത്, സംഘപരിവാർ പ്രവർത്തകർക്കെതിരെ വലിയ ഗൂഢാലോചന നടക്കുന്നുണ്ടെന്നും പ്രവർത്തകർക്കെതിരെ അക്രമം അഴിച്ച് വിടാൻ തീവ്രവാദികൾ തയ്യാറെടുക്കുകയുമെന്നാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അനിഷ്ടസംഭവങ്ങൾ ഒഴിവാക്കാൻ അലിമയ്ക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
Comments