ന്യൂഡൽഹി: അഫ്ഗാനിൽ കടുത്ത ആക്രമണം നേരിടുന്ന സിഖ് സമൂഹങ്ങൾക്കായി ആഗോള തലത്തിൽ സിഖ് സംഘടനകൾ ഒന്നിക്കുന്നു.യുണൈറ്റഡ് കശ്മീരി സിഖ്‌സ് പ്രോഗ്രസ്സീവ് ഫോറമെന്ന സംഘടനയാണ് ആദ്യം സംഭാവന നൽകിയത്. സംഘടനയുടെ ചെയർമാൻ ബൽദേവ് സിംഗ് റയ്‌ന അടിയന്തിരമായി പത്തുലക്ഷം രൂപ ഗുരുദ്വാരയുടെ അറ്റകുറ്റപ്പണി കൾക്കായി അനുവദിച്ചതായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഓരോ സിഖ് പൗരനും അഫ്ഗാനിലെ സിഖ്കാർക്കൊപ്പമാണെന്നും ബൽദേവ് പറഞ്ഞു.
യുണൈറ്റഡ് കശ്മീരി സിഖ്‌സ് പ്രോഗ്രസ്സീവ് ഫോറം ആദ്യഘട്ടമായി 10 ലക്ഷം രൂപ സഹായം നൽകുവാൻ തീരുമാനിച്ചിട്ടുണ്ട്. ബോംബാക്രമണത്തിൽ കേടുപറ്റിയ ഗുരുദ്വാരയുടെ നവീകരണത്തിനാണ് പണം ഉപയോഗിക്കുക. ആവശ്യാനുസരണം വീണ്ടും പണം ശേഖരിച്ചെത്തിക്കുമെന്നും ബൽദേവ് സിംഗ് അറിയിച്ചു.
അഫ്ഗാനിലെ സിഖ് സമൂഹം എന്നും രാജ്യത്തിന്റെ സമ്പന്നതയ്‌ക്കായി പ്രവർത്തിക്കു ന്നവരാണ്. സിഖ് സമൂഹം ന്യൂനപക്ഷമാണെന്നതിനാൽ ഭരണകൂടം ആ നിലയ്‌ക്ക് പരമാവധി ശ്രദ്ധ ന്യൂനപക്ഷങ്ങൾക്ക് നൽകുമെന്നാണ് പ്രതീക്ഷ. രാജ്യത്തെ സാഹോദര്യത്തിനും ശാന്തിക്കും സമാധാനത്തിനുമായി പ്രവർത്തിക്കുന്നതിൽ എന്നും മുൻപന്തിയിലാണ് അഫ്ഗാനിലെ സിഖുകാരെന്നും ബൽദേവ് സിംഗ് പറഞ്ഞു.
Comments