വാഷിംഗ്ടൺ: ജോ ബൈഡൻ അധികാരമേറ്റ ശേഷം അമേരിക്കയുടെ സുപ്രധാന ചുമതല കളിൽ നിയമിക്കപ്പെട്ടവരിൽ മൂന്നിലൊന്ന് പേരും ഇന്ത്യൻ വംശജർ. അമേരിക്കയുടെ വൈസ് പ്രസിഡന്റ് കമലാ ഹാരിസ് ഉൾപ്പടെ 13 വനികളാണ് ഇതിൽ ഏറെ ശ്രദ്ധനേടുന്നത്. ആകെ 21 പേരാണ് ഇന്ത്യൻ വംശജരായി ബൈഡൻ ഭരണകൂടത്തിന് കീഴിൽ നിയമിക്കപ്പെട്ടിരിക്കുന്നത്. ജോലിയോടുള്ള അർപ്പണബോധമാണ് ഇന്ത്യക്കാരെ വ്യത്യസ്തരാക്കുന്നതെന്ന് ബൈഡൻ പ്രത്യേകം എടുത്തുപറയുന്നു.
അമേരിക്കയുടെ ജനസംഖ്യയിൽ ഒരു ശതമാനം മാത്രമാണ് ഇന്ത്യൻ വംശജർ. ശാസ്ത്ര സാങ്കേതിക രംഗത്തും നിയമ വൈദ്യശാസ്ത്രരംഗത്തും അസാമാന്യ മികവ് പുലർത്തു ന്നവരുള്ളതിനാലാണ് ഇത്രയധികം പേർ സുപ്രധാന സ്ഥാനങ്ങളിൽ എത്തിക്കൊണ്ടി രിക്കുന്നത്.
ജോ ബൈഡൻ ചുമതലയേറ്റ ശേഷമാണ് ഇത്രയധികം പേർ വൈറ്റ്ഹൗസിലടക്കം സുപ്രധാന സ്ഥാനങ്ങളിൽ മേധാവിമാരായിതന്നെ നിയമിതരായിരിക്കുന്നത്. അമേരിക്കയുടെ ജനാധിപത്യ-ഭരണകൂട സംവിധാനത്തിൽ ഏറെ ഗൗരവത്തോടെ ജോലിചെയ്യുന്ന നൂറുകണ ക്കിന് ഉദ്യോഗസ്ഥർ വളരെ വിവിധ പ്രസിഡന്റുമാരുടെ കീഴിൽ ഏറെ ഭരണ പരിചയം നേടിയവരും മുതിർന്ന ഉദ്യോഗസ്ഥരുമാണ്.
56 കാരിയായ കമലാ ഹാരിസാണ് വൈസ് പ്രസിഡന്റ് സ്ഥാനത്തെത്തുന്ന ആദ്യ ഇന്ത്യൻ വംശജയായി ശ്രദ്ധനേടിയത്. ഇതിന് പിന്നാലെ പ്രസിഡന്റിന്റെ ഔദ്യോഗിക ടീമിന്റെ ഭാഗമായ വൈറ്റ് ഹൗസ് സംഘത്തിലേയ്‌ക്ക് നിരവധിപേർ എത്തപ്പെട്ടു. കൊറോണ കൊണ്ട് അമേരിക്ക പൊറുതിമുട്ടുമ്പോഴാണ് ആരോഗ്യമേഖല മുഖ്യ ഉപദേഷ്ടാവായി ഡോ.വിവേക് മൂർത്തി ചുമതലയേൽക്കുന്നത്. നീര ടണ്ഠൻ അമേരിക്കയുടെ സാമ്പത്തിക വിഭാഗത്തിന് മാർഗ്ഗദർശനം നൽകുന്ന മാനേജ്‌മെന്റ് ആന്റ് ബഡ്ജറ്റ് എന്ന വിഭാഗം മേധാവിയായി.
ഇവർക്ക് പിന്നാലെ വനിതാ ഗുപ്ത നീതിന്യായ വകുപ്പിൽ അസോസിയേറ്റ് അറ്റോർണീ ജനറലായി. അമേരിക്കയിൽ ഏറെ നിർണ്ണായകമായ പൗരസുരക്ഷ, ജനാധിപത്യം, മനുഷ്യാ വകാശം എന്നിവയുടെ സംയുക്ത ചുമതലയുള്ള അണ്ടർ സെക്രട്ടറിയായുള്ളത് ഉസ്ര സേയയെന്ന ഇന്ത്യൻ വനിതയാണ്. വൈറ്റ് ഹൗസിന്റെ ഡെപ്യൂട്ടി പ്രസ് സെക്രട്ടറിയും ഇന്ത്യൻ വംശജയായ സബ്രീന സിംഗാണ്.
മാലാ അഡിഗ പോളിസി ഡയറക്ടർ എന്ന നിലയിലും ഗരിമ വെർമ ഡിജിറ്റൽ ഡയറക്ടർ എന്ന നിലയിലും ഡോ. ജിൽ ബൈഡന്റെ ഓഫീസിലെ സുപ്രധാന ചുമതലക്കാരാണ്. രണ്ടു കശ്മീരി ഇന്ത്യൻ വംശജരും വൈറ്റ്ഹൗസിലുണ്ട്. ഡിജിറ്റൽ സ്ട്രാറ്റജി വകുപ്പിൽ പാർട്ടണർഷിപ്പ് മാനേജരായി അയ്ഷാ ഷായും ദേശീയ സാമ്പത്തിക കൗ്ൺസിൽ ഉപ മേധാവിയായി സമീറാ ഫാസിലിയുമാണുള്ളത്.
വൈറ്റ്ഹൗസിന്റെ സാമ്പത്തിക വിഭാഗത്തിൽ ഭരത് രാമമൂർത്തി ഉപമേധാവിയായും പ്രസിഡന്റിന്റെ ഓഫീസ് ചുമതലയുടെ ഉപമേധാവിയായി ഗൗതം രാഘവനും പ്രവർത്തി ക്കുന്നു. ബൈഡന്റെ ഏറ്റവും അടുത്ത ഉദ്യോഗസ്ഥരായി പ്രസംഗം എഴുതിയെടുക്കുന്ന ചുമതലയിൽ വിനയ് റെഡ്ഡിയും അസിസ്റ്റന്റ് പ്രസ് സെക്രട്ടറിയായി വേദാന്ത പട്ടേലും പ്രവർത്തിക്കുന്നു.
അമേരിക്കയുടെ ദേശീയ സുരക്ഷാ കൗൺസിലിലും ഇന്ത്യക്കാരെ മാറ്റിനിർത്തിയിട്ടില്ല. സുരക്ഷാ മേഖലയുടെ സാങ്കേതിക വിഭാഗത്തിൽ സീനിയർ ഡയറക്ടറായി തരുൺ ഛാബ്രയും തെക്കൻ ഏഷ്യാ ചുമതലയിൽ സുമോണാ ഗുഹയും ജനാധിപത്യം-മനുഷ്യാ വകാശ വകുപ്പിൽ ശാന്തി കളത്തിലും നിർണ്ണായക സ്ഥാനം വഹിക്കുന്നു.
അമേരിക്ക ആഗോള തലത്തിൽ അനിഷേധ്യ സ്ഥാനം വഹിക്കുന്ന കാലാവസ്ഥാ വകുപ്പിൽ ഉപദേശകയായി സോണിയ അഗർവാളും വൈറ്റ് ഹൗസിന്റെ ആഭ്യന്തര കാലാവസ്ഥ വിഭാഗത്തിൽ വിദുർ ശർമ്മയും പ്രവർത്തിക്കുന്നു. വൈറ്റ്ഹൗസ് കൗൺസിലെന്ന വിഭാഗത്തിൽ പ്രവർത്തിക്കുന്നത് നേഹാ ഗുപ്ത, റീമാ സാഹ എന്നീ രണ്ട് ഇന്ത്യൻ വംശജരായ വനിതകളാണ്.
Comments