ബാംഗ്ലൂരു:ഇന്ത്യയുടെ വാർത്താവിനിമയ ഉപഗ്രഹവിക്ഷേപണ രംഗത്ത് മറ്റൊരു വിജയഗാഥ രചിക്കാൻ ഇസ്രോ. ഇന്ന് ഇന്ത്യയുടെ രണ്ട് വാർത്താവിതരണ ഉപഗ്രഹങ്ങളാണ് ഇന്ന് വിക്ഷേപിക്കുന്നത്. ജിസാറ്റ്-24, മീസാറ്റ്-3ഡി എന്നീ ഉപഗ്രഹങ്ങളാണ് വിക്ഷേപിക്കുന്നത്. ഫ്രഞ്ച് ഗയാനയിലെ കൗറോ വിക്ഷേപണത്തറയിൽ നിന്നുള്ള ദൗത്യത്തിന് ചുക്കാൻ പിടിക്കുന്നത് അരിയാനേസ്‌പേസെന്ന സ്ഥാപനമാണ്.
ജിസാറ്റ്-24 വിഭാഗത്തിലെ രണ്ട് ഉപഗ്രഹങ്ങൾക്ക് ആകെ 10,863 കിലോ ഭാരമാണുള്ളത്. പുതിയ ഉപഗ്രഹങ്ങൾ വീടുകളുടെ ആവശ്യത്തിനായുള്ള ഡിടിഎച്ച് സംവിധാനങ്ങൾക്ക് വേണ്ടിയാണ് ജിസാറ്റ്-24 വിക്ഷേപിക്കുന്നത്. രണ്ടാമത്തെ ഉപഗ്രഹം മീസാറ്റ്-3ഡി ബഹുമുഖ പ്രവർത്തന ങ്ങൾക്കായുള്ള ടെലികമ്യൂണിക്കേഷൻ ഉപഗ്രഹമാണ്.
ടാറ്റാ പ്ലേ എന്ന കമ്പനിയ്‌ക്ക് പൂർണ്ണമായും പാട്ടത്തിനാണ് കേന്ദ്ര സർക്കാറിന്റെ ഉടമസ്ഥതയിലുള്ള ന്യൂ സ്പേസ് ഇന്ത്യ ഉപഗ്രഹം നൽകുക. എൻഎസ്‌ഐഎൽ ആദ്യമായിട്ടാണ് ജിസാറ്റ് ഉപഗ്രഹം വാണിജ്യാടിസ്ഥാനത്തിൽ മറ്റ് സ്വകാര്യ കമ്പനികൾക്കായി നൽകുന്നത്.
മീസാറ്റ്-3ഡി ഉപഗ്രഹം ഇന്റർനെറ്റ് രംഗത്ത് വലിയ മാറ്റമാണ് ഉണ്ടാക്കുക. 100എംബിപിഎസ് വേഗതയിൽ ഇന്റർനെറ്റ് ലഭ്യത ഉറപ്പാക്കാനാകുമെന്നാണ് അവകാശപ്പെടുന്നത്. എരിയാന സ്‌പേസ് ഇന്ത്യയ്‌ക്കായി 25-ാമത്തെ ഉപഗ്രഹ വിക്ഷേപണ ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നത്.
Comments