ശ്രീനഗർ: ചൈനയ്‌ക്കെതിരെ ഏതവസരത്തിലും തിരിച്ചടിയ്‌ക്കാൻ തദ്ദേശമായി കരുത്ത് നേടി ഇന്ത്യയുടെ മുന്നേറ്റം. തദ്ദേശീയമായി നിർമ്മിച്ച കവചിത പ്രതിരോധ വാഹനങ്ങളാണ് ഇന്ത്യ അതിർത്തിയിൽ അണിനിരത്തിയിരിക്കുന്നത്. ദുർഘടമായ മലനിരകളിലിലും താഴ്‌വരകളിലും ഏത് കാലാവസ്ഥയിലും ഉപയോഗിക്കാൻ സാധിക്കുന്ന വാഹനങ്ങളാണ് സൈനികർക്കായി എത്തിച്ചിരിക്കുന്നതെന്ന് ലഫ്.ജനറൽ ഉപേന്ദ്ര ദ്വിവേദി അറിയിച്ചു.
അനായാസം താഴ്‌വരയിൽ ഓടിക്കാനും ശത്രുക്കൾക്കെതിരെ ആക്രമണം നടത്താനും സാധിക്കുന്ന വാഹനങ്ങളാണ് ലഡാക്കിൽ വിന്യസിച്ചിരിക്കുന്നത്. രണ്ടു കിലോമീറ്റർ ദൂരത്തു നിന്നും ശത്രുക്കളെ നിരീക്ഷിക്കാനുമുള്ള സംവിധാനവും വാഹനത്തിലുണ്ട്. കരസേന യ്‌ക്കായി പ്രത്യേകം നിർമ്മിച്ച വാഹനങ്ങൾ ഇൻഫെൻട്രി പ്രൊട്ടക്ടട് മൊബിലിറ്റി വെഹിക്കിൾസ്(ഐപിഎംവി) ആണ് കരസേനയ്‌ക്ക് ലഭ്യമാക്കിയിരിക്കുന്നത്.
ലഡാക്കിലെ ദുർഘടമായ എല്ലാ മേഖലകളിലും കഴിഞ്ഞ ഒരു മാസമായി പരീക്ഷിച്ച ശേഷമാണ് വാഹനം വികസിപ്പിച്ച ഡിആർഡിഒയും നിർമ്മിച്ച ടാറ്റാ ഗ്രൂപ്പും കരസേനയ്‌ക്ക് വഹനങ്ങൾ കൈമാറിയത്.
Comments