തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി നിരക്ക് വർധിപ്പിച്ചു. പുതുക്കിയ നിരക്ക് ഒരു വർഷത്തേക്കാണ് ബാധകമാകുക. 6.6 ശതമാനം വർധനയാണ് നടപ്പിലാക്കിയിട്ടുള്ളത്.
യൂണിറ്റിന് ഒരു രൂപ 50 പൈസയാണ് നിരക്ക്. പ്രതിമാസം 40 യൂണിറ്റ് വരെ നിരക്ക് വർധന ഉണ്ടാകില്ല. 50 യൂണിറ്റ് വരെ നിലവിലുള്ള താരിഫും തുടരും. യൂണിറ്റിന് 3 രൂപ 15 പൈസയാണ് താരിഫ്.
100 യൂണിറ്റ് വരെ പ്രതിമാസം 22 രൂപ 50 പൈസ കൂടും. 101 മുതൽ 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് 25 രൂപ കൂടും. ഇതോടെ 150 യൂണിറ്റ് വരെയുള്ളവർ മാസം 47.50 രൂപ അധികം നൽകണം.
ഗാർഹിക ഉപയോക്താക്കൾക്ക് 150 യൂണിറ്റ് വരെ 25 പൈസ വർധിപ്പിക്കും. 51-100 യൂണിറ്റിന് പ്രതിമാസം 55 രൂപയാകും (പഴയത് : 40). 101-150 യൂണിറ്റ് ഉപയോഗിച്ചാൽ പ്രതിമാസം 70 രൂപ (പഴയത്: 55). 150-200 യൂണിറ്റിന് പ്രതിമാസം 100 രൂപയായി (പഴയത്:70). 201-250 യൂണിറ്റിന് പ്രതിമാസം 110 രൂപയായും വർധിച്ചു (പഴയത് 80). 300 യൂണിറ്റ് വരെ 40 പൈസയാണ് വർധന. 500 യൂണിറ്റ് മുകളിൽ ഉപയോഗിക്കുന്നവർക്ക് യൂണിറ്റിന് 60 പൈസയും കൂട്ടി.
കാർഷിക മേഖലയിലെ 4.76 ലക്ഷം പേർക്ക് വർധനവ് ഉണ്ടാകില്ല. പെട്ടികടകൾക്കും ആനുകൂല്യം ഉണ്ടാകും. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വൈദ്യുതി നിരക്ക് സൗജന്യമായി തുടരും. കൂടാതെ അങ്കണവാടി, വൃദ്ധസദനം, അനാഥാലയം എന്നിവടങ്ങളിലും വൈദ്യുതി നിരക്ക് സൗജന്യമായി തുടരും. കാൻസർ ബാധിച്ചവരുള്ള വീടുകൾക്ക് ഇളവ് നൽകും.
Comments