തിരുവനന്തപുരം: തൃക്കാക്കര തിരഞ്ഞെടുപ്പിൽ സിപിഎം നേരിട്ട കനത്ത തിരിച്ചടി പരിശോധിക്കാൻ അന്വേഷണ കമ്മീഷനെ നിയോഗിച്ചു. മുൻ മന്ത്രിമാരായ ടി.പി രാമകൃഷ്ണനും എ.കെ ബാലനും കമ്മീഷൻ അംഗങ്ങളായിരിക്കും. സ്ഥാനാർത്ഥി നിർണയത്തിൽ പറ്റിയ പാളിച്ചകളും വോട്ടുചോർച്ചയും വിശദമായി പരിശോധിക്കും.
99 എംഎൽഎമാരുള്ള എൽഡിഎഫിന് നൂറാമത്തെ എംഎൽഎയായി തൃക്കാക്കരയിൽ നിന്നും ജനപ്രതിനിധിയുണ്ടാകുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. ഇതിനായി വൻ പ്രചരണ പരപാടികളായിരുന്നു മണ്ഡലത്തിലുടനീളം സിപിഎം നടത്തിയത്. എന്നാൽ ജോ ജോസഫിനെതിരെ കനത്ത ഭൂരിപക്ഷത്തോടെ യുഡിഎഫിന്റെ ഉമാ തോമസ് വിജയിക്കുകയായിരുന്നു. വലിയ പ്രചാരണം നടത്തിയിട്ടും പ്രതീക്ഷിച്ചത്ര വോട്ടുകൾ സിപിഎമ്മിന് ലഭിച്ചില്ലെന്ന നിരീക്ഷണത്തിലാണ് വീഴ്ച പരിശോധിക്കാൻ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
Comments