അഗർത്തല: ത്രിപുര ഉപതിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പരമ്പരാഗത സീറ്റ് പിടിച്ചെടുത്ത് ബിജെപി. ജബരാജ് നഗറിൽ ബിജെപിയുടെ മൊലീന ദേബ്‌നാഥ് ആണ് ഉജ്ജ്വല വിജയം നേടി സിപിഎമ്മിന്റെ പെട്ടിയിലെ അവസാന ആണികളിൽ ഒന്നായത്. സിപിഎമ്മിന്റെ ശൈലേന്ദ്ര ചന്ദ്രനാഥ് ആയിരുന്നു എതിർ സ്ഥാനാർത്ഥി.
സിപിഎമ്മിന്റെ പരമ്പരാഗത മണ്ഡലമായിരുന്നു ജബരാജ് നഗർ. 4572 വോട്ടുകൾക്കാണ് മൊലീന ദേബ്നാഥ് വിജയിച്ചത്. മൊലീന ദേബ്‌നാഥിന് 18769 വോട്ടുകൾ ലഭിച്ചു. സിപിഎം സ്ഥാനാർത്ഥിക്ക് 14,197 വോട്ടുകൾ മാത്രമാണ് ലഭിച്ചത്. കോൺഗ്രസിന് ഇവിടെ 1440 വോട്ടുകൾ മാത്രമാണ് ലഭിച്ചത്.
തൃണമൂൽ കോൺഗ്രസിന് വേണ്ടി മൃണാൽ കാന്തി ദേബ്‌നാഥും കോൺഗ്രസിന് വേണ്ടി സുസ്മിത ദേബ്‌നാഥുമാണ് മത്സരിച്ചത്. 2018 ൽ സിപിഎമ്മിന്റെ രാമേന്ദ്ര ചന്ദ്ര ദേബ്‌നാഥ് ആണ് ഇവിടെ വിജയിച്ചത്. അന്നും ബിജെപി കടുത്ത മത്സരം കാഴ്ചവെച്ചെങ്കിലും 649 വോട്ടുകൾക്കാണ് വിജയം സിപിഎമ്മിനൊപ്പം നിന്നത്.
നേരത്തെ ടൗൺ ബോർഡോവാലിയിൽ നിന്ന് മുഖ്യമന്ത്രി മണിക് സാഹയും വിജയിച്ചിരുന്നു.
6104 വോട്ടുകൾക്കായിരുന്നു വിജയം. മാണിക് സാഹ 17181 വോട്ടുകൾ നേടിയപ്പോൾ രണ്ടാം സ്ഥാനത്തുളള കോൺഗ്രസിന്റെ ആശിഷ് കുമാറിന് 11,077 വോട്ടുകൾ മാത്രമാണ് ലഭിച്ചിരുന്നത്.
അഗർത്തലയിൽ കോൺഗ്രസിന്റെ സുദീപ് റോയ് ബർമൻ വിജയിച്ചിരുന്നു.സുദീപ് റോയ് ബർമൻ 17, 431 വോട്ടുകൾ നേടിയപ്പോൾ ബിജെപി സ്ഥാനാർത്ഥി ഡോ. അശോക് സിൻഹ 14, 268 വോട്ടുകളാണ് സ്വന്തമാക്കിയത്. സുർമ മണ്ഡലത്തിലും ബിജെപി മുന്നിലാണ
Comments