തിരുവനന്തപുരം : നാട് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി വർഗീയതീവ്രവാദത്തിന്റെ വളർച്ചയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം ശക്തികളുടെ വളർച്ചയുടെ താക്കീതാണ് ഉദയ്പൂർ കൊലപാതകമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ഇന്നലെ സിപിഎമ്മും കൊലപാതകത്തെ അപലപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മതനിരപേക്ഷതയിൽ വിശ്വസിക്കുന്ന മതസാമുദായിക സംഘടനകൾ ഈ സംഭവത്തെ അപലപിച്ചും വർഗീയതയെ വെല്ലുവിളിച്ചും സ്വരമുയർത്തണം. നാടിനെ വർഗീയശക്തികൾക്ക് വലിച്ചെറിഞ്ഞു കൊടുക്കില്ലെന്നും ശാന്തിയും ഐക്യവും കാത്തുസൂക്ഷിക്കാൻ ഒറ്റക്കെട്ടായി നിൽക്കുമെന്നും നമുക്കു പ്രതിജ്ഞ ചെയ്യാമെന്നും പിണറായി പറഞ്ഞു.
അതേസമയം പോസ്റ്റിന് താഴെ നിരവധി കമന്റുകളിലൂടെ അഭിപ്രായം പ്രകടിപ്പിക്കുന്നുണ്ട്. ഇത്തരത്തിലോരു കുറിപ്പ് കൊണ്ട് മുഖ്യൻ ആരെയാണ് അനുകൂലിക്കുന്നത് തുടങ്ങി സർണ്ണക്കടത്ത് വിഷയവും കമന്റുകളിൽ എത്തുന്നുണ്ട്.
Comments