സിപിഎമ്മിന്റെ ഇരട്ടത്താപ്പിനെ തുറന്ന് കാട്ടി ബിജെപി നേതാവ് സന്ദീപ് വാചസ്പതി. ഉദയ്പൂരിൽ ഹിന്ദു യുവാവിനെ മുസ്ലീം തീവ്രവാദികൾ അരുംകൊല ചെയ്ത സംഭവത്തിലും 2017 ൽ ഹരിയാനയിൽ ട്രെയിനിൽ ഉണ്ടായ കൊലപാതകത്തിലും സിപിഎം സ്വീകരിച്ച നിലപാടുകളെയാണ് സന്ദീപ് വാചസ്പതി ചൂണ്ടിക്കാണിക്കുന്നത്. ഇരു സംഭവങ്ങളിലുമുള്ള സിപിഎമ്മിന്റെ ഫെയ്സ്ബുക്ക് പ്രതികരണത്തിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് സന്ദീപ് രംഗത്ത് വന്നിരിക്കുന്നത്.
സിപിഎം മുസ്ലീം മത ഭീകരവാദത്തിന് കീഴടങ്ങിയിട്ടില്ല എന്ന് വിശ്വസിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ അവരുടെ ശ്രദ്ധയിലേക്ക് സമർപ്പിക്കുന്നു എന്നു പറഞ്ഞുകൊണ്ടാണ് പാർട്ടിയുടെ ഇരട്ടത്താപ്പ് അദ്ദേഹം തുറന്നു കാണിക്കുന്നത്. രണ്ട് കൊലപാതകങ്ങളോട് പാർട്ടി നേതൃത്വത്തിന്റെ പ്രതികരണം ശ്രദ്ധിക്കണം. ഹരിയാനയിൽ ട്രെയിനിലുണ്ടായത് സീറ്റ് തർക്കത്തിനിടെ നടന്ന കൊലപാതകമാണ്. മതവുമായി ഒരു ബന്ധവുമില്ലാത്ത സംഭവം. എന്നാൽ കൊലയാളി ഹിന്ദുവും മരിച്ചയാൾ മുസ്ലിമും ആയതിനാൽ ഹിന്ദു വർഗീയവാദി അഴിഞ്ഞാടുന്നു എന്ന് പറഞ്ഞുകൊണ്ടാണ് സിപിഎം പ്രതികരിച്ചിരിക്കുന്നത്.
ഉദയ്പൂരിൽ മുസ്ലീം തീവ്രവാദികൾ ഹിന്ദു യുവാവിനെ അരുകൊല ചെയ്തപ്പോൾ സിപിഎമ്മിന്റെ നിലപാട് ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറയുന്നു. തികച്ചും ആഗോള മത തീവ്രവാദത്തിന്റെ ഇന്ത്യൻ പതിപ്പാണ് ഉദയ്പൂരിൽ നടന്നത്. കൊലപാതകത്തിൽ അപലപിക്കുന്നുവെന്നും ഉത്തരവാദികൾക്കെതിരെ നടപടി എടുക്കണം എന്നും മാത്രമാണ് സിപിഎം പ്രതികരിച്ചിരിക്കുന്നത്. ഇസ്ലാം മതത്തിൽപ്പെട്ട ഒരാൾ മരിച്ചപ്പോൾ ഇല്ലാത്ത വർഗീയതയുടെ മുഖം നൽകി അവതരിപ്പിക്കുകയും, അതേസമയം മുസ്ലീം തീവ്രവാദികൾ ഹിന്ദുയുവാവിനെ കൊല ചെയ്തപ്പോൾ ചെറിയ ഒരു പ്രതികരണത്തിൽ ഒതുക്കകയും ചെയ്യുന്ന സിപിഎമ്മിന്റെ ഹിന്ദുവിരോധവും ന്യൂനപക്ഷ പ്രീണനവുമാണ് സന്ദീപ് വാചസ്പതി ചൂണ്ടിക്കാണിച്ചിരിക്കുന്നത്. പോസ്റ്റുകൾ പങ്കുവെച്ചുകൊണ്ട് ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തവുമുണ്ട് എന്നാണ് സന്ദീപ് വാചസ്പതി തന്റെ ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്.
Comments