മുംബൈ: ഇന്ത്യൻ ക്രിക്കറ്റിൽ തുടർച്ചയായി മലയാളി താരം സഞ്ജു സാംസൺ അവഗണിക്കപ്പെടുന്നതിനെതിരെ ബിസിസിഐയ്‌ക്കെതിരെ ആരാധകരുടെ രോഷം. അയർലന്റിനെതിരെ മികച്ച പ്രകടനം നടത്തിയിട്ടും ഇംഗ്ലണ്ടിനെതിരെ ഒരു ടി20യിൽ മാത്രമായി ടീമിലെടുത്ത നടപടിക്കെതിരെയാണ് ആരാധകർ രോഷപ്രകടനം നടത്തുന്നത്.
സഞ്ജു ഇനി എന്താണ് തെളിയിക്കാനുള്ളതെന്നാണ് ആരാധകർ ഐപിഎല്ലിലെ രാജസ്ഥാനെ ഫൈനലിലെത്തിച്ച കൂൾ സഞ്ജു ഇഫക്ട് ചൂണ്ടിക്കാട്ടി ചോദിക്കുന്നത്. ജസ്റ്റിസ് ഫോർ സഞ്ജു എന്ന പേരിലെ കൂട്ടായ്മയാണ് ട്വിറ്ററിലൂടെ പ്രചാരണം ആരംഭിച്ചത്. സഞ്ജു അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കണമെന്ന നിരാശകലർന്ന രോഷപ്രകടന മാണ് സമൂഹമാദ്ധ്യമങ്ങളിൽ നിറയുന്നത്.
അയർലാന്റിനെതിരെ ടീമിലെടുത്ത സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരെ മൂന്ന് ടി20 ഉണ്ടായിട്ടും ആദ്യത്തേതിൽ മാത്രമായി ഉറപ്പിച്ചതോടെയാണ് ആരാധകർ രോഷപ്രകടനം ആരംഭിച്ചി രിക്കുന്നത്. വിരാട് കോഹ്്‌ലിയും, രവീന്ദ്രജഡേജയും ടീമിലേയ്‌ക്ക് മടങ്ങിവരുന്നതിനാലാണ് സഞ്ജു തഴയപ്പെടുന്നത്.
ദക്ഷിണേന്ത്യൻ താരങ്ങളായിരുന്ന ജേക്കബ് മാർട്ടിൻ, ടിനു യോഹന്നാൻ, ഷെൽഡൺ ജാക്‌സൺ, റോബിൻ ഉത്തപ്പ എന്നിവരും തഴയപ്പെട്ടവരാണെന്ന ചരിത്രവും ആരാധകർ ഓർമ്മിപ്പിക്കുകയാണ്. നിരന്തരം പരാജയപ്പെട്ടിട്ടും ഋഷഭ് പന്തിനെ ഇല്ലാത്ത പ്രതിഭ പറഞ്ഞ് താലോലിക്കുന്നുവെന്നും ആരാധകർ ആരോപിക്കുകയാണ്.
Comments