മുംബൈ: അമരാവതിയിൽ കുടുംബനാഥനെ ഇസ്ലാമിസ്റ്റുകൾ അരുംകൊല ചെയ്ത സംഭവം മോഷണത്തിന്റെ പേരിലാണെന്ന് വരുത്തി തീർക്കാൻ ശ്രമിച്ച സിറ്റി പോലീസ് കമ്മീഷണർ ആരതി സിംഗിനെതിരെ അന്വേഷണം ശക്തമാകുന്നു. നൂപൂർ ശർമ്മയെ പിന്തുണച്ചിതിന്റെ പേരിൽ ഇസ്ലാമിക തീവ്രവാദികൾ കെമിസ്റ്റിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം എപ്രകാരമാണ് കവർച്ചയെ തുടർന്നുണ്ടായ കൊലയാക്കി ചിത്രീകരിച്ചതെന്നതിൽ അന്വേഷണം നടത്തുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി.
അമരാവതിയിൽ നടന്ന നരഹത്യ വളരെ ഗുരുതരമാണ്. പ്രതികൾക്ക് അന്താരാഷ്ട്ര ബന്ധമുണ്ടോയെന്ന കാര്യം എൻഐഎ അന്വേഷിച്ച് വരികയാണെന്നും ദേവേന്ദ്ര ഫഡ്നാവിസ് അറിയിച്ചു. കൊലയ്ക്ക് പിന്നിലെ പ്രധാന സൂത്രധാരൻ ഷെയ്ഖ് ഇർഫാൻ പിടിയിലായി. ഇപ്പോൾ എൻഐഎ കേസ് അന്വേഷിച്ച് കൊണ്ടിരിക്കുകായണ്. തുടക്കത്തിൽ കവർച്ചയായി കണക്കാക്കിയത് സംബന്ധിച്ച് പ്രത്യേക അന്വേഷണം നടക്കുന്നുണ്ടെന്നും ഫഡ്നാവിസ് വ്യക്തമാക്കി. സിറ്റി പോലീസ് കമ്മീഷർ ആരതി സിംഗിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് അമരാവതി എംപി നവ്നീത് റാണയും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
ജൂൺ 21 ന് അമരാവതിയിൽ വെച്ച് മൂന്ന് ഇസ്ലാമിക ഭീകരർ ചേർന്നാണ് കെമിസ്റ്റായ ഉമേഷ് കോൽഹെയെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ആദ്യം അന്വേഷണം തെറ്റായ ഗതിയിലാണ് തുടർന്നിരുന്നതെങ്കിലും ഉദയ്പൂരിൽ കനയ്യലാൽ കൊല്ലപ്പെട്ടതോടെ അമരാവതിയിൽ നടന്നത് വെറുമൊരു കൊലയല്ലെന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ ഏഴ് പേരാണ് കൊലയുമായി ബന്ധപ്പെട്ട് അറസ്റ്റിലായിരിക്കുന്നത്. കൊലയ്ക്ക് പ്രകോപിപ്പിച്ച വെറ്ററിനറി ഡോക്ടർ യൂസഫ് ഖാനുൾപ്പെടെ അറസ്റ്റിലാണ്.
Comments