ലക്‌നൗ: കാൺപൂർ കലാപശ്രമ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മുക്താർ ബാബയുടെ ബിരിയാണിക്കടകൾ കൂട്ടത്തോടെ അടച്ച് പൂട്ടി അധികൃതർ. പഴകിയ ഭക്ഷണം വിൽക്കുന്നതായി കണ്ടെത്തിയതിനെ തുടർന്ന് ഭക്ഷ്യ സുരക്ഷാ വിഭാഗമാണ് നടപടി സ്വീകരിച്ചത്. ഇന്നലെയാണ് ബിരിയാണിക്കടകൾ അധികൃതർ അടച്ച് പൂട്ടി സീൽവെച്ചത്.
അനാരോഗ്യകരമായ ഭക്ഷണം നൽകുന്നതായി കണ്ടെത്തിയതിനെ തുടർന്ന് മുക്താർ ബാബയുടെ രണ്ട് ബിരിയാണിക്കടകൾ കൂടിയാണ് അടച്ച് പൂട്ടിയത്. ഹോട്ടലിനെതിരെ പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ഉദ്യോഗസ്ഥർ എത്തി ഭക്ഷണത്തിന്റെ സാമ്പിളുകൾ ശേഖരിച്ചിരുന്നു. ഇത് പരിശോധിച്ചതിന് പിന്നാലെയാണ് കടകൾ സീൽ ചെയ്തത്. ഇതേ കാരണത്താൽ നേരത്തെ മൂന്ന് ബിരിയാണിക്കടകൾ അധികൃതർ പൂട്ടിച്ചിരുന്നു.
കഴിഞ്ഞ ദിവസം മുക്താറിന്റെ ബിരിയാണിക്കടയുൾപ്പെടെയുള്ള ഹോട്ടലുകളിൽ നിന്നായി 12 സാമ്പിളുകളാണ് അധികൃതർ ശേഖരിച്ചത്. ഇതിൽ നാല് സാമ്പിളുകളാണ് പഴകിയിരുന്നത്. ഇത് നാലും ബിരിയാണിക്കടയുടേത് ആയിരുന്നുവെന്ന് അധികൃതർ വ്യക്തമാക്കി. ബിരിയാണിക്കടയുടെ ലൈസൻസുകൾ റദ്ദാക്കാനാണ് ജില്ലാ മജിസ്‌ട്രേറ്റിന്റെ തീരുമാനം.
Comments