ഉദയ്പൂർ: ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയുടെ നാവ് അറുക്കുന്നയാൾക്ക് രണ്ടോ കോടി രൂപ നൽകുമെന്ന മതമൗലികവാദിയുടെ പ്രഖ്യാപനം വിവാദത്തിൽ മാദ്ധ്യമങ്ങൾക്ക് മുൻപാകെയാണ് ഭീഷണി. മേവാട്ടിലെത്തിയ മാദ്ധ്യമപ്രവർത്തകരുടെ സമീപമെത്തിയാണ് ഇയാൾ ഈ പ്രഖ്യാപനം നടത്തിയത്. പ്രദേശത്ത് നൂപുർ ശർമ്മയുടെ പരാമർശം ആയുധമാക്കി മതമൗലികവാദികൾ തെരുവിൽ അഴിഞ്ഞാടിയത് റിപ്പോർട്ട് ചെയ്യാനെത്തിയതായിരുന്നു മാദ്ധ്യമപ്രവർത്തകർ.
ആരെങ്കിലും നൂപുർ ശർമ്മയുടെ നാവ് മുറിച്ച് എന്റെ അടുക്കൽ കൊണ്ട് വന്നാൽ അങ്ങനെ ചെയ്യുന്നയാൾക്ക് ഞാൻ 2 കോടി രൂപ നൽകുമെന്നാണ് ഇയാൾ പറഞ്ഞത്.എന്നാൽ ഇയാളെ തിരിച്ചറിയാനായിട്ടില്ല.സംഭവത്തിൽ കേസെടുക്കണമെന്നും വീഡിയോയിൽ കാണുന്നയാളെ കണ്ടെത്തണമെന്നുമുള്ള ആവശ്യം ശക്തമാണ്.
ഇത് ആദ്യമായിട്ടല്ല മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്‌ക്ക് ഭീഷണി നേരിടേണ്ടി വരുന്നത്. നൂപുർ ശർമ്മയെ പിന്തുണച്ചതിന്റെ പേരിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെടുകയും നിരവധി യുവാക്കൾക്ക് ആൾക്കൂട്ടമർദ്ദമേൽക്കുകയും ചെയ്തിരുന്നു.
നൂപുർ ശർമയുടെ തലവെട്ടുന്നയാൾക്ക് തന്റെ വീടു നൽകുമെന്ന് വാഗ്ദാനം ചെയ്ത അജ്മീർ ദർഗയിലെ പുരോഹിതനെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വീഡിയോയിലൂടെയാണ് ഇയാൾ ഭീഷണി മുഴക്കിയത്. തന്റെ അമ്മയെയും മക്കളെയും വെച്ചാണ് ഇയാൾ സത്യം ചെയ്തത്. നൂപുർ ശർമ്മയെ വെടിവെച്ച് കൊല്ലുമെന്നും അവരുടെ തല കൊണ്ടുവരുന്നവർക്ക് തന്റെ വീട് എഴുതി നൽകുമെന്നുമായിരുന്നു ഇയാൾ പറഞ്ഞിരുന്നത്.
Comments