ഡൽഹി: മുൻ ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെയുടെ മരണത്തിൽ ദുഖം പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഷിൻസോയുടെ ആകസ്മിക നിര്യാണത്തിൽ അനുസ്മരിച്ച് ജൂലൈ 8 ന് ഇന്ത്യയിൽ ഒരു ദിവസത്തെ ദുഃഖാചരണം പ്രധാനമന്ത്രി പ്രഖ്യാപിച്ചു. തന്റെ രാജ്യത്തിന് വേണ്ടി അദ്ദേഹം ജീവിതം സമർപ്പിച്ചതിനെ അനുസ്മരിക്കുകയും ജപ്പാൻ ജനതയോടൊപ്പം ദുഖത്തിൽ പങ്കുചേരുന്നുവെന്നും മോദി പറഞ്ഞു.
കഴിഞ്ഞ ജപ്പാൻ സന്ദർശനത്തിൽ ഷിൻസോ ആബെ കണ്ടിരുന്നുവെന്നും പല വിഷയങ്ങളും അദ്ദേഹവുമായി ചർച്ച ചെയ്യാൻ തനിക്ക് സാധിച്ചിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. എല്ലായ്പ്പോഴും അദ്ദേഹം വിവേകശാലിയും രാജ്യത്തെപ്പറ്റി ഉൾക്കാഴ്ചയുള്ള വ്യക്തിമായിരുന്നുവെന്നും മോദി ട്വിറ്ററിൽ കുറിച്ചു. ഇത് ഞങ്ങളുടെ അവസാന കൂടിക്കാഴ്ചയാണെന്ന് കരുതിയില്ല എന്നും പ്രധാനമന്ത്രി ദുഖം രേഖപ്പെടുത്തികൊണ്ട് പറഞ്ഞു. പ്രധാനമന്ത്രിയ്‌ക്ക് പുറമെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും അനുശോചനം രേഖപ്പെടുത്തി. ഇന്ത്യയ്‌ക്ക് ഇന്ന് ഒരു ഉറ്റ സുഹൃത്തിനെ നഷ്ടപ്പെട്ടിരിക്കുന്നു എന്ന് രാജ്‌നാഥ് സിം പറഞ്ഞു.
പടിഞ്ഞാറൻ ജപ്പാനിലെ നാര മേഖലയിൽ വെച്ച് വെടിയേറ്റ് ചികിത്സയിൽ കഴിവെയാണ് ഷിൻസോ ആബെയുടെ മരണം. ജപ്പാൻ നാവികസേന മുൻ അംഗമാണ് ആബെയെ വെടിവെച്ചതെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. ഇയാൾ 41 കാരനായ ടെസൂയ യമഗാമിയാണെന്ന് തിരിച്ചറിഞ്ഞു. വെള്ളിയാഴ്ച രാവിലെ ജപ്പാൻ സമയം 11.30-ഓടെയായിരുന്നു ആക്രമണമുണ്ടായത്. ജപ്പാനിൽ 2006-07 കാലയളവിലും 2021-20 സമയത്തും പ്രധാനമന്ത്രി ആയിരുന്ന ഷിൻസോ ആബെ, ജപ്പാന്റെ ചരിത്രത്തിൽ തന്നെ ഏറ്റവുമധികം കാലം പ്രധാനമന്ത്രി പദത്തിലിരുന്ന വ്യക്തികൂടിയാണ്.
Comments