കൊച്ചി: ഇന്ത്യൻ കായികരംഗത്തെ എക്കാലത്തേയും അത്ഭുത താരമായ പി.ടി.ഉഷയെ അവഹേളിച്ച എളമരം കരീമിന് പഴയ ചിത്രം കാണിച്ച് ആരാധകരുടെ മറുപടി. ലോകോത്തര കായികതാരത്തെ തരംതാണ രാഷ്ട്രീയത്തിന്റെ ഇരയാക്കുന്ന എളമരം കരീമിനെതിരെ ഒരു ചിത്രം മറുപടി തരുന്നുവെന്നാണ് ആരാധർ പറയുന്നത്. തനിക്ക് വന്ന വിലാസം പോലും എഴുതാത്ത വിദേശത്തു നിന്നുമുള്ള രണ്ടു കത്തുകളുമായി ഉഷ തന്നെ നിൽക്കുന്ന ചിത്രമാണ് ആരാധകർ പങ്കുവെയ്ക്കുന്നത്.
ഒരു കത്തിൽ പി.ടി.ഉഷ, ഇന്ത്യ എന്ന് മാത്രം, മറ്റൊരു കത്തിൽ പേരിന് പകരം ഉഷയുടെ ഒരു ചിത്രം അതിന് താഴെ പയ്യോളി പി.ഒ എന്നുമാണ്. രണ്ടും വിദേശത്തു നിന്നും എയർ മെയിലായി വന്ന ആശംസാകത്തുകൾ. ഇത്തരത്തിൽ പല തവണ കത്തുകൾ വരുന്പോ ൾ ഒരാൾക്കും പി.ടി.ഉഷ ആരാണെന്നോ എവിടെയാണ് താമസിക്കുന്നതെന്നോ ആർക്കും ഒരു സംശയവുമില്ലെന്ന് ആരാധകർ ആവർത്തിക്കുന്നു.
മൊബൈലോ മറ്റ് സമൂഹമാദ്ധ്യമങ്ങളോ ഇല്ലാതിരുന്ന കാലത്ത് തങ്ങളുടെ സ്നേഹവും ആശംസകളും കായികരംഗത്തുള്ളവർ കത്തിലൂടെ അയച്ചപ്പോൾ അവർക്ക് ഇന്ത്യയെന്ന ഒരു രാജ്യത്ത് പി.ടി.ഉഷ എന്ന ഒരു പയ്യോളി എക്സ്പ്രസ്സ് ഉണ്ടെന്ന് മാത്രമാണ് ആകെ അറിയാമാ യിരുന്നത്. തങ്ങളുടെ ആരാധനാ മൂർത്തിയ്ക്കായി ഇന്ത്യയിലേക്ക് കത്ത് അയച്ചുകൊ ണ്ടിരിക്കുന്ന ഈ ലോകം തിരിച്ചറിയുന്നുണ്ട് പി.ടി.ഉഷയെ എന്നാണ് ആരാധകർ ഒറ്റ ചിത്രത്തിലൂടെ രാഷ്ട്രീയ നേതാക്കളെ കാണിക്കുന്നത്.
ലോകത്തിൽ എത്ര കായിക താരങ്ങൾക്ക് ഈ ഭാഗ്യമുണ്ടെന്നാണ് കായികലോകം ചോദിക്കു ന്നത്. മിൽഖാ സിംഗിന് ശേഷം ലോകവേദിയിൽ ഇന്ത്യയുടെ കാൽപ്പെരുമാറ്റം ട്രാക്കിൽ ഹുങ്കാരത്തോടെ പതിപ്പിച്ച അത്ലറ്റ്. തലനാരിഴയ്ക്ക് ലോക മെഡലുകൾ നഷ്ടമായ മിൽഖയും പി.ടി.ഉഷയും ഗ്രാമീണ മനസ്സുകളിൽ ഒരു കാലത്ത് വലിയ പ്രതീക്ഷയുടേയും ആത്മവിശ്വാസ ത്തിന്റെയും അഗ്നിയാണ് ജ്വലിപ്പിച്ചതെന്നും ആരാധകർ പറയുന്നു.
പയ്യോളിയിലെ കടൽതീരത്ത് പാഞ്ഞുനേടിയ കരുത്ത്. സിന്തറ്റിക് ട്രാക് എന്താണെന്ന് ആദ്യം മോസ്കോയിൽ കണ്ടപ്പോൾ കണ്ണുമിഴിച്ചു നിന്ന അനുഭവം എല്ലാം പി.ടി. ഉഷ പലതവണ ഓർത്തെടുത്തതും ആരാധകർ ചൂണ്ടിക്കാട്ടുന്നു. ഷൂട്ടിംഗിൽ അഭിനവ് ബിന്ദ്രയിലൂടേയും പിന്നീട് ഇത്തവണ ജാവലിനിൽ നിഖിൽ ചോപ്രയിലൂടെ അത്ലറ്റിക്സിലും ആദ്യമായി സ്വർണ്ണം നേടിയ ഇന്ത്യയും ലോകവും പി.ടി.ഉഷയെ ഇന്നും മറന്നിട്ടില്ലെന്നുമോർക്കണം. ആരാണ് പി.ടി.ഉഷയെ അംഗീകരിക്കാൻ വൈകിയതെന്ന് മറക്കരുത്. മലയാളക്കരയല്ലാതെ ആരും ഈ ലോകോത്തര താരത്തെ അവഹേളിച്ചിട്ടില്ലെന്നും കായികലോകം ഒന്നാകെ പറയുന്നു.
പൊതുവേദിയിലാണ് എളമരം കരീം പി.ടി.ഉഷയുടെ രാജ്യസഭാ പ്രവേശനത്തെ അനാവ ശ്യമായി വലിച്ചിഴച്ചത്. പി.ടി.ഉഷയ്ക്ക് രാജ്യസഭാംഗത്വം ലഭിക്കാൻ കാരണം കായിക രംഗത്തിനപ്പുറം മറ്റ് ചില യോഗ്യതകൂടി ഉണ്ടെന്ന് തെളിയിച്ചതുകൊണ്ടാണെന്നും അത് കുറച്ചു നാളുകളായി തെളിയിക്കുകയാണെന്നുമാണ് സിപിഎം നേതാവ് എളമരം കരീം അവഹേളിച്ചത്. കരീമിന്റെ പ്രസ്താവനയ്ക്കെതിരെ വിവിധ രാഷ്ട്രീയ രംഗത്തുള്ളവർ വിമർശനവുമായി രംഗത്തുവന്നെങ്കിലും തങ്ങളുടെ പ്രതിഭാ വിലാസം കൊണ്ട് രാജ്യത്തി നഭിമാനമാകുന്ന കായിക താരങ്ങൾ എന്തുകൊണ്ടും രാഷ്ട്രീയക്കാരേക്കാൾ ഏറെ ഉയരത്തി ലാണെന്നും ആരാധകർ മറുപടി നൽകുകയാണ്.
Comments