എഡ്ജ്ബാസ്റ്റൺ: ടി20 പരമ്പര നേടാൻ ടീം ഇന്ത്യ. ഇന്ന് നടക്കുന്ന രണ്ടാം ടി20യിൽ ടോസ് നേടിയ ആതിഥേയർ ഇന്ത്യയെ ബാറ്റിംഗിന് അയച്ചിരിക്കുകയാണ്. ആദ്യമത്സരത്തിൽ 50 റൺസിന്റെ മികച്ച വിജയം നേടിയ ഇന്ത്യ ബാറ്റിംഗിലും ബൗളിംഗിലും ഇംഗ്ലീഷ് നിരയെ നിഷ്പ്രഭമാക്കി. അർദ്ധ സെഞ്ച്വറിയും നാലുവിക്കറ്റും നേടിയ ഹാർദ്ദിക് പാണ്ഡ്യയാണ് ഇംഗ്ലണ്ടിനെ തകർത്തത്.
ഇന്ത്യൻ നിരയിൽ രണ്ട് പ്രധാന മാറ്റങ്ങളാണുള്ളത്. വിരാട് കോഹ്ലിയും ജസ്പ്രിത് ബുമ്രയും രവീന്ദ്ര ജഡേജയും ഋഷഭ് പന്തും ടീമിലെത്തുന്നു എന്നതാണ് വലിയ മാറ്റം. ഇഷാൻ കിഷൻ, ദീപക് ഹൂഡ, അക്‌സർ പട്ടേൽ, അർഷ്ദീപ് സിംഗ് എന്നിവരാണ് മാറേണ്ടി വന്നത്. രോഹിത്തിനൊപ്പം വിരാട് ഓപ്പൺ ചെയ്യും.
ജോസ്ബട്‌ലർ നയിക്കുന്ന ഇംഗ്ലണ്ട് നിരയിൽ രണ്ടു പേർ ഇന്ന് പുതുതായി കളിക്കും. റിച്ചാർഡ് ഗ്ലീസനും ഡേവിഡ് വില്ലിയുമാണ് കളത്തിലിറങ്ങുന്നത്. ഇതിൽ റിച്ചാർഡിന്റെ കന്നി മത്സര മാണ്. ടോപ്ലിയും മിൽസുമാണ് ഒഴിവാക്കപ്പെട്ടത്.















