ഡെറാഡൂൺ ; ഹിന്ദു പെൺകുട്ടിയെ പീഡിപ്പിച്ച് നിർബന്ധിത മതപരിവർത്തനം നടത്താൻ ശ്രമിച്ച മുസ്ലീം യുവാവ് അറസ്റ്റിൽ. ഉത്തർപ്രദേശിലെ ബറെയ്‌ലി ജില്ലയിലാണ് സംഭവം. പ്രതിയും സംഘവും ചേർന്ന് പെൺകുട്ടിയെ ഉത്തർപ്രദേശിൽ നിന്ന് ഉത്തരാഖണ്ഡിലെ കാളിയാർ ഷെരീഫിലേക്ക് തട്ടിക്കൊണ്ട് പോയാണ് പീഡിപ്പിച്ചത്.
ജൂൺ 23 നാണ് സംഭവം. രണ്ട് വർഷത്തോളമായി ഇരുവരും അടുപ്പത്തിലായിരുന്നു. തന്നെ വിവാഹം കഴിക്കാൻ നിർബന്ധിച്ചുകൊണ്ട് പ്രതി പെൺകുട്ടിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. വിവാഹ ശേഷവും പെൺകുട്ടിക്ക് ഹിന്ദുവായി തുടരാമെന്ന് ഇയാൾ ഉറപ്പ് നൽകി. തുടർന്ന് മാർക്കറ്റിലേക്ക് വിളിച്ചുവരുത്തി പ്രതിയും സംഘവും ചേർന്ന് പെൺകുട്ടിയെ തട്ടിക്കൊണ്ട് പോകുകയായിരുന്നു.
ഇവർ നേരെ പോയത് ഉത്തരാഖണ്ഡിലെ കാളിയാർ ഷെരീഫിലേക്കാണ്. അവിടെ വെച്ച് പെൺകുട്ടിയെ ബ്രെയിൻ വാഷ് ചെയ്യുകയും നിസ്‌കരിക്കാൻ ഉൾപ്പെടെ പഠിപ്പിക്കുകയും ചെയ്തു. അഞ്ച് ദിവസത്തോളം പെൺകുട്ടിയെ അവിടെയാണ് താമസിപ്പിച്ചത്.
കാളിയാറിൽ വെച്ച് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടതായും റിപ്പോർട്ടുണ്ട്. ഇതിന്റെ വീഡിയോ ചിത്രീകരിച്ച് ഇയാൾ സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിച്ചിരുന്നു. ഇത് കാണിച്ചും ഇവർ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി. ജൂൺ 30 ന് പെൺകുട്ടിയെ മറ്റൊരു സ്ഥലത്തേക്ക് കടത്താൻ ശ്രമിക്കുന്നതിനിടെയാണ് ഹരിദ്വാർ റെയിൽവേ സ്‌റ്റേഷനിൽ വെച്ച് ഇവർ പിടിയിലായത്.
വിശദമായ അന്വേഷണത്തിന് ശേഷം പെൺകുട്ടിയെ മാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പ്രതിയ്‌ക്ക് മതപരിവർത്തന റാക്കറ്റുമായി ബന്ധമുണ്ടെന്നും പോലീസ് സംശയിക്കുന്നു.
Comments