എറണാകുളം: വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോയ്ക്ക് തിരിച്ചടി. ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ജാമ്യവ്യവസ്ഥയുടെ ലംഘനം ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ച് അപേക്ഷ തള്ളിയത്.
ജാമ്യവ്യവസ്ഥ ലംഘിച്ച സാഹചര്യം പരിഗണിച്ച് കീഴ്ക്കോടതി ആർഷോയുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയിൽ ജാമ്യത്തിനായി ആർഷോ നീക്കം നടത്തിയത്. കഴിഞ്ഞ മാസം ആയിരുന്നു വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ ആർഷോ വീണ്ടും അറസ്റ്റിലായത്.
കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ ആർഷോയ്ക്ക് കോടതി ജാമ്യം നൽകിയിരുന്നു. കർശന ഉപാധികളോടെയായിരുന്നു ജാമ്യം. എന്നാൽ ഇത് ലംഘിക്കുകയായിരുന്നു. തുടർന്ന് ആക്രമിക്കപ്പെട്ട വിദ്യാർത്ഥി ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചു. ഇത് പരിഗണിച്ച കോടതി ജാമ്യം റദ്ദാക്കി ആർഷോയെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുകയായിരുന്നു. തുടർന്നാണ് പോലീസ് ആർഷോയെ വീണ്ടും അറസ്റ്റ് ചെയ്തത്.
Comments