ദുബായ്: ബലിപെരുന്നാളിനോട് അനുബന്ധിച്ച് നാലു ദിവസത്തെ പൊതു അവധിക്കിടെ രണ്ടുപേർ മരിക്കുകയും എട്ടുപേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബായ് പോലീസ്.
വെള്ളിയാഴ്ചയുണ്ടായ അപകടങ്ങളിലായാണ് രണ്ടു മരണം സംഭവിച്ചത്. പെരുന്നാൾ അവധി സമയത്ത് ദുബായ് പൊലീസിന് 50,748 അടിയന്തര ഫോൺ കോളുകളാണ് വിവിധ അപകടങ്ങ ളുമായി ബന്ധപ്പെട്ട് ലഭിച്ചതെന്നും അധികൃതർ പറഞ്ഞു. നേരത്തെ, ചെറിയ പെരുന്നാൾ അവധിക്കിടെ മൂന്നു പേർ മരിക്കുകയും 30 പേർക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് 31 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ആകെ ഒമ്പത് റോഡപകടങ്ങളാണ് ജൂലൈ എട്ടു മുതൽ 11വരെ ദിവസങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. പെരുന്നാൾ ദിവസത്തിലെ അപകടങ്ങളിലാണ് രണ്ടു മരണമുണ്ടായത്. അതിനിടെ ഉമ്മുൽ ഖുവൈനിൽ ചൊവ്വാഴ്ച അപകടത്തിൽ ഒരാൾ മരിച്ചു. ശൈഖ് സായിദ് മസ്ജിദിന് സമീപത്തെ റോഡിൽ മോട്ടോർ സൈക്കിളിൽ സഞ്ചരിക്കുകയായിരുന്ന മൊറോക്കൻ പൗരനാണ് മരിച്ചത്. റെഡ് സിഗ്‌നൽ മറികടന്ന് സഞ്ചരിച്ചതാണ് അപകട കാരണമായത്. സംഭവത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
Comments