ന്യൂഡൽഹി: ഓഗസ്റ്റ് ആറിനു നടക്കുന്ന ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന് മാത്രമായി സ്ഥാനാർത്ഥി ഉണ്ടാവില്ലെന്ന് വ്യക്തമാക്കി കോൺഗ്രസ്. പ്രതിപക്ഷത്തിനു മൊത്തമായി എല്ലാ പാർട്ടികളും ചേർന്ന് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ കോൺഗ്രസ് പിന്തുണ നൽകുമെന്നും വ്യക്തമാക്കി സംയുക്ത ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയെ കണ്ടെത്താനുള്ള ചുമതലയുള്ള കോൺഗ്രസ് നേതാവും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ വ്യക്തമാക്കി. പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാർത്ഥിയ്‌ക്ക് ഇടക്കാല അദ്ധ്യക്ഷയായ സോണിയ ഗാന്ധി അനുമതി നൽകിയിരുന്നു. പ്രതിപക്ഷത്തിന്റെ സംയുക്ത ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥി ആരെന്ന് തീരുമാനിക്കുന്നതിന് മുന്നോടിയായുള്ള ചർച്ചകൾ 17 ന് നടക്കുമെന്ന് പാർട്ടി ഘടകം വ്യക്തമാക്കി. പാർലമെന്ററി കാര്യ വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷിയും യോഗം വിളിച്ചിട്ടുണ്ട്.
ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി ലോക്‌സഭ സെക്രട്ടറി ജനറൽ ഉത്പൽ കുമാർ സിംഗിനെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായി നിയമിച്ചു.ചൊവ്വാഴ്ച ആരംഭിച്ച നാമനിർദേശ പത്രിക സമർപ്പണം 19 വരെ തുടരും. 20 ന് സൂക്ഷ്മ പരിശോധനകൾ നടക്കും. ജൂലൈ 22 ന് അന്തിമ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രസിദ്ധീകരിക്കും.
ബിജെപിയുടെ സ്ഥാനാർത്ഥിയെയും ഉടനെ അറിയാമെന്നാണ് കേന്ദ്ര നേതൃത്വം വ്യക്തമാക്കുന്നത്. 780 പേരാണ് പാർലമെന്റിലെ ആകെ അംഗബലം.വിജയിക്കാനായി 390 വോട്ടുകൾ ആവശ്യമാണ്. എന്നാൽ ബിജെപിയ്‌ക്ക് 394 അംഗങ്ങളുണ്ട്. ഇത് വിജയ സൂചനകൾ നൽകുന്നതായി പാർലമെന്ററി ബോർഡ വ്യക്തമാക്കുന്നു.സ്ഥാനാർത്ഥികൾ വോട്ടർ പട്ടികയിൽ പേരുണ്ടെന്ന് സാക്ഷ്യപ്പെടുത്തുന്നതിന്റെ പകർപ്പും 15,000 രൂപയും ഉൾപ്പെടെ സമർപ്പിക്കണം.അന്തിമ പട്ടികയിൽ ഉൾപ്പെട്ടില്ലെങ്കിൽ സമർപ്പിച്ച രേഖകൾ തിരികെ ഏൽപ്പിക്കുമെന്നും വ്യക്തമാക്കി. പാർലമെന്റിൽ രാജ്യസഭാംഗങ്ങളുടെ സാന്നിധ്യത്തിലാകും തിരഞ്ഞെടുപ്പ്.
നിലവിലെ ഉപരാഷ്‌ട്രപതി വെങ്കയ്യാ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10 ന് അവസാനിക്കും.രാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻഡിഎയുടെ ദ്രൗപദി മുർമുവും പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയും തമ്മിൽ ഏറ്റുമുട്ടും. 18 നാണ് തിരഞ്ഞെടുപ്പ്. 21 നാണ് ഫലപ്രഖ്യാപനം.
Comments