ന്യൂഡൽഹി: ചാനൽ ചർച്ചയ്‌ക്കിടെ ഹിന്ദു ദേവതകളെ അധിക്ഷേപിച്ച അജ്മേർ ദർഗ പുരോഹിതൻ സയീദ് ആദിൽ ചിസ്തിക്കെതിരെ പരാതി. ഡൽഹി ക്രൈം ബ്രാഞ്ചിനാണ് പരാതി ലഭിച്ചിരിക്കുന്നത്. ആദിൽ ചിസ്തിക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് വിശ്വ ഹിന്ദു പരിഷത്ത് രാജസ്ഥാൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
നൂപുർ ശർമ്മ ഹിന്ദുവാണെങ്കിൽ എനിക്ക് അവരോട് ചില ചോദ്യങ്ങൾ ചോദിക്കാനുണ്ട്. എങ്ങനെയാണ് ഒരാൾക്ക് മുന്നൂറ്റി മുപ്പത്തി മൂന്ന് കോടി ദൈവങ്ങളെ ആരാധിക്കാൻ സാധിക്കുക? ഇത് എങ്ങനെയാണ് വിശ്വസിക്കാൻ കഴിയുക? ഇതെന്താ ദൈവങ്ങളുടെ ഹോൾസെയിലോ? ഒരു മനുഷ്യൻ ആയിരം വർഷം ജീവിച്ചാലും ഇത്രയും ദൈവങ്ങളെ ഒരുമിച്ച് പ്രീതിപ്പെടുത്താൻ സാധിക്കില്ല. ഇതായിരുന്നു ആദിൽ ചിസ്തിയുടെ വിവാദ പരാമർശം.
ഹിന്ദു വിശ്വാസ പ്രകാരം മഹാവിഷ്ണുവിന് പത്ത് അവതാരങ്ങളാണ് ഉള്ളത്. ഇവയിൽ ചിലത് മനുഷ്യരും ചിലത് മൃഗങ്ങളും ചിലത് രണ്ടും കെട്ടവയും ആണ്. എങ്ങനെയാണ് ഒരാൾക്ക് പത്ത് വേഷങ്ങൾ കെട്ടാൻ സാധിക്കുക? ആദിൽ ചിസ്തി അധിക്ഷേപം തുടർന്നു.
ഗണപതിയെയും ഹനുമാനെയും എങ്ങനെയാണ് ആരാധിക്കാൻ കഴിയുക? അവർ മനുഷ്യ രൂപങ്ങൾ പോലുമല്ല. പക്ഷേ, നിങ്ങൾ അവരെ ആരാധിക്കുന്നു. നിങ്ങൾ ചെയ്യുന്ന ഏതെങ്കിലും ഒരു കാര്യം യുക്തിപരമാണോ? ദേശീയ മാദ്ധ്യമത്തിൽ സയീദ് ആദിൽ ചിസ്തി ചോദിച്ചു.
ഹിന്ദുക്കൾക്ക് സാമ്പത്തിക ഉപരോധം ഏർപ്പെടുത്തണമെന്നും പോപ്പുലർ ഫ്രണ്ട് ഇന്ത്യൻ ഭരണഘടനയുടെ സംരക്ഷകരാണെന്നും പറഞ്ഞ സർവാർ ചിസ്തിയുടെ മകനാണ് സയീദ് ആദിൽ ചിസ്തി.
അതേസമയം, സംഭവം വിവാദമായതോടെ വിശദീകരണവുമായി സയീദ് ആദിൽ ചിസ്തി രംഗത്തെത്തിയിട്ടുണ്ട്. തന്റെ പരാമർശങ്ങൾ നൂപുർ ശർമ്മയ്‌ക്ക് എതിരായിരുന്നു. താൻ ഒരു മതങ്ങളെയും അധിക്ഷേപിച്ചിട്ടില്ല. മതവികാരം വ്രണപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നു. ഇതായിരുന്നു ആദിൽ ചിസ്തിയുടെ പ്രതികരണം.
Comments