വെല്ലിംഗ്ടൺ: ആശങ്ക പരത്തി വീണ്ടും കൊറോണ വകഭേദം. ഏഷ്യൻ രാജ്യങ്ങളിൽ പുതിയ വകഭേദം പടരുന്നതായി റിപ്പോർട്ടുകൾ. രോഗവ്യാപന തീവ്രത കുറയ്‌ക്കാനും ആരോഗ്യ സംവിധാനം മെച്ചപ്പെടുത്താനും നിർദേശിച്ച് ന്യൂസിലൻഡ്.
ഒമിക്രോൺ ബിഎ.4/5 വകഭേദമാണ് ഇപ്പോൾ രാജ്യത്ത് പടരുന്നത്. നിയന്ത്രണങ്ങൾ ലംഘൂകരിക്കിച്ച് സാമ്പത്തിക മാന്ദ്യം തടയുക എന്ന ലക്ഷ്യത്തിലാണ് രാജ്യം. സൗജന്യമായി മാസ്‌ക്കുകളും ദ്രുത ഗതിയിലുള്ള സ്രവപരിശോധനകളും നടത്തുമെന്നും പ്രഖ്യാപിച്ചിട്ടുണ്ട്.ഇൻഫ്‌ലുവൻസയും പടർന്നു പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലൊരു നീക്കം. ഫ്‌ളൂ പടർന്നതും കോവിഡിന്റെ പുതിയ വകഭേദവും സർക്കാരിനെ സമ്മർദ്ദത്തിലാക്കുന്നു. 5.1 ദശലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് ഇതുവരെ 70,000ത്തോളം ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ജപ്പാൻ, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും കേസുകൾ വർദ്ധിക്കുന്നു. പ്രതിദിനം മൂന്നിരട്ടി ആയതോടെ കേസുകൾ 39,000 ത്തിനടുത്തെത്തി. തായ്‌ലൻഡിൽ കേസുകൾ കുറഞ്ഞു എന്നാൽ ഇന്തോനേഷ്യയിൽ കൂടുന്നടായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ചൈനയിൽ പ്രദേശികമായി മാത്രം 300 ഓളം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നത്. ഡൈനാമിക് കോവിഡ് സീറോ നയം വഴി ചൈനയ്‌ക്ക് കേസുകൾ പിടിച്ചു നിർത്താൻ കഴിയുന്നു.
Comments