പാനാജി ( ഗോവ ) : ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് ഇന്ത്യയിൽ നടക്കും . ഒക്ടോബർ 11 മുതൽ 30 വരെയാണ് മത്സരം നടക്കുക . എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമായെന്ന് ഹാട്രിക് ക്യുൻ എന്നറിയപ്പെടുന്ന മുൻ ഇന്ത്യൻ വനിതാ ഫുട്ബോൾ താരം യോലാൻഡ ഡി സൂസ പറഞ്ഞു .
ഇന്ത്യൻ മണ്ണിൽ ലോകത്തിലെ പ്രഗത്ഭരായ മികച്ച കളിക്കാർ വന്നു കളിക്കുമ്പോൾ അവരോടൊപ്പം ബൂട്ടണിയാൻ ഇന്ത്യക്കും സാധിക്കും എന്നത് ഒരുപാട് സന്തോഷം ഉണ്ടാക്കുന്ന കാര്യമാണ് . ഈ മത്സരത്തിൽ മികച്ച രീതിയിൽ കളിയ്‌ക്കാൻ കഴിയുമെന്ന പ്രതീക്ഷ ഞങ്ങൾക്കുണ്ട് . അതുമാത്രമല്ല ഈ ടൂർണമെന്റ് വന്നു പോയതിനു ശേഷം ഇന്ത്യയുടെ ചെറിയ ഗ്രാമങ്ങളിലേക്ക് പോലും ഫുട്ബോളിനെ കൊണ്ട് ചെല്ലാൻ സാധിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടെന്നു ഡി സൂസ പറഞ്ഞു .
ഇന്ത്യയിൽ ഫുട്ബോളിന് പ്രാധാന്യം വളരെ കുറവാണെങ്കിലും ഇത്തരത്തിലുള്ള ലോക നിലവാരത്തിലുള്ള കളിയും കളിക്കാരും നമ്മുടെ മണ്ണിൽ വന്നു പോകുമ്പോൾ നമ്മളത് പരമാവധി ഉപയോഗപ്പെടുത്താനാണ് ശ്രമിക്കേണ്ടത് . നമ്മുടെ രാജ്യത്തിലെ ഒട്ടനവധി വനിതാ കായിക താരങ്ങളെ ഈ മത്സരം കഴിയുമ്പോൾ വളർത്തിക്കൊണ്ടുവരാൻ സാധിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ട് . പരമാവതി ഗ്രാമങ്ങളിലേക്ക് കളി വ്യാപിപ്പിക്കണം എന്നാണ് ഞാൻ ആഗ്രഹിക്കുന്നത് .
ഈ ടൂർണമെന്റിൽ ലോകത്തിലെ ഏറ്റവും നിലവാരമുള്ള താരങ്ങളുമായി കളിയ്‌ക്കാൻ നമ്മുടെ കളിക്കാർക്ക് അവസരം ലഭിക്കുന്നു എന്നതാണ് മറ്റൊരു പ്രത്യേകത . ഇതൊരു ഭാഗ്യമായിട്ട് വേണം നാം കാണാൻ . ഈ ടൂർണമെന്റിൽ മികച്ച കളി കാഴ്ച വെക്കാനുള്ള പരിശ്രമമാണ് നാം നടത്തേണ്ടതെന്ന് ഡി സൂസ വ്യക്തമാക്കി .
ഇന്ത്യയിലെ നിലവാരമുള്ള സ്റ്റേഡിയങ്ങൾ ഇതിനായി തിരഞ്ഞെടുത്തു . ഇന്ന് നടന്ന കൂടികാഴ്ചയിൽ ഫിഫ ഡയറക്ടർ ജെയിം യാർസയും , ഫിഫ അണ്ടർ 17 വനിതാ ലോകകപ്പ് പ്രൊജക്റ്റ് ലീഡർ ഒലിവർ വോഗട്ട് , ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്ത് , കായിക യുവജന ക്ഷേമ വകുപ്പ് മന്ത്രി ഗോവിന്ദ് ഗൗഡ തുടങ്ങിയവർ പങ്കെടുത്തു .
Comments