കൊച്ചി: ഭക്ഷണത്തിന്റെ ബില്ലടയ്ക്കാൻ പറഞ്ഞ ഹോട്ടലുടമയെ കൊല്ലാൻ ശ്രമിച്ച കേസിൽ നാല് പേർ അറസ്റ്റിലായി. നൊച്ചിമ എൻ എ ഡി ചാലയിൽ വീട്ടിൽ സുനീർ, തൃക്കാക്കര ഞാലകം തിണ്ടിക്കൽ വീട്ടിൽ സനൂപ്, എടത്തല മുരിങ്ങാശേരി വീട്ടിൽ സിയാദ്, കളപ്പുരക്കൽ വീട്ടിൽ ഷാഹുൽ എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് കടുങ്ങല്ലൂർ കല്ലിടം പുരയിൽ മുഹമ്മദ് അൽത്താഫ്, മാർക്കറ്റിന് സമീപം ഗ്രേറ്റ് വാട്ടർ അപ്പാർട്ട്മെന്റിൽ താമസിക്കുന്ന റൂച്ചി എന്നിവർക്കെതിരെ പോലീസ് കേസെടുത്തു.
ഭക്ഷണം കഴിച്ച ശേഷം ഹോട്ടലുടമയുമായി പ്രതികൾ തർക്കത്തിൽ ഏർപ്പെടുകയായിരുന്നു. തുടർന്ന് പണം നൽകാതെ മടങ്ങിയ പ്രതികൾ, തിരികെ എത്തിയ ശേഷം ഹോട്ടലുടമയെ ആക്രമിക്കുകയും കൊല്ലാൻ ശ്രമിക്കുകയുമായിരുന്നു എന്നാണ് പരാതി.
ആക്രമണത്തിന് ശേഷം ഒളിവിൽ പോയ പ്രതികളെ വിവിധയിടങ്ങളിൽ നിന്നും പോലീസ് പിടികൂടുകയായിരുന്നു.
Comments