ലക്നൗ: ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യുന്നതിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉത്തർപ്രദേശിൽ എത്തി. പരിപാടിയിൽ പങ്കെടുക്കുന്നതിനായി കാൺപൂരിർ വിമാനത്താവളത്തിലെത്തിയ പ്രധാനമന്ത്രിയെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്വീകരിച്ചു. ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യാൻ നരേന്ദ്രമോദി ജലൗണിലേക്ക് പോകുകയാണെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് (പിഎംഒ) ട്വീറ്റ് ചെയ്തിരുന്നു.
ജൂലൈ 16 ബുന്ദേൽഖണ്ഡ് മേഖലയിലെ എല്ലാവർക്കും ഒരു പ്രത്യേക ദിവസമാണ്. ജലൗൺ ജില്ലയിലെ ഒരു പരിപാടിയിൽ ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി പ്രാദേശിക സമ്പദ്‌വ്യവസ്ഥയെയും കണക്റ്റിവിറ്റിയെയും ഉത്തേജിപ്പിക്കും എന്ന് പ്രധാനമന്ത്രിയും ഇന്നലെ ട്വിറ്ററിൽ കുറിച്ചായിരുന്നു.
2020 ഫെബ്രുവരിയിൽ യുപിയുടെ നാലാമത്തെ എക്‌സ്പ്രസ് വേയുടെ തറക്കല്ലിട്ടതോടെ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന തിയതിയേക്കാൾ എട്ട് മാസം മുമ്പേ യോഗി സർക്കാർ പദ്ധതി പൂർത്തീകരിച്ചിരിക്കുകയാണ്. ഉത്തർപ്രദേശ് എക്‌സ്‌പ്രസ്‌വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ (യുപിഇഐഡിഎ) പിന്തുണയോടെ 28 മാസത്തിനുള്ളിലാണ് നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കിത്. 14,850 കോടി രൂപ ചെലവിൽ നിർമിച്ച എക്‌സ്പ്രസ് വേയിൽ നിലവിൽ നാലുവരി പാതകളാണുള്ളത്. ഇത് പിന്നീട് ആറുവരി പാതയായി വികസിപ്പിക്കാൻ സാധിക്കും.
ഉത്തർപ്രദേശിലെ ചിത്രകൂട്, ബന്ദ, മഹോബ, ഹമീർപൂർ, ജലൗൺ, ഔറയ്യ, ഇറ്റാവ എന്നീ ഏഴ് ജില്ലകളിലൂടെയാണ് ബുന്ദേൽഖണ്ഡ് എക്സ്പ്രസ് വേ കടന്നുപോകുന്നത്. ബുന്ദേൽഖണ്ഡിലെ ചിത്രകൂട് ജില്ലയിലെ ഭരത്കൂട് പ്രദേശത്തിനടുത്തുള്ള ഗോണ്ട ഗ്രാമത്തിലാണ് ഇത് അവസാനിക്കുക. ഏകദേശം 15,000 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവായി കണക്കാക്കിയിരിക്കുന്നത്. എന്നാൽ യോഗി ആദിത്യനാഥ് സർക്കാർ ഇ-ടെൻഡറിങ്ങിലൂടെ 1132 കോടി രൂപ ലാഭിച്ചു കൊണ്ടാണ് പണി പൂർത്തിയാക്കിയിരിക്കുന്നത്.
Comments