ന്യൂഡൽഹി : പശ്ചിമ ബംഗാൾ ഗവർണർ ജഗതീപ് ധൻഖർ രാജി വെച്ചു . ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ എൻ ഡി എ യുടെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു രാജി . അദ്ദേഹം ഇന്ന് രാവിലെ രാഷ്‌ട്രപതി ഭവനിലെത്തി രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന് മുൻപാകെ രാജി സമർപ്പിച്ചു . പശ്ചിമ ബംഗാൾ ഗവർണറുടെ താൽക്കാലിക ചുമതല മണിപ്പൂർ ഗവർണർ ലാ ഗണേശൻ നിർവ്വഹിക്കും .
ഓഗസ്റ്റ് 6-ന് നടക്കാൻ പോകുന്ന ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വേണ്ടിയുള്ള പത്രിക തിങ്കളാഴ്ചയാണ് സമർപ്പിക്കാൻ പോകുന്നത് . ഇതിനു മുന്നോടിയായി അദ്ദേഹം ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദയുമായും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായും കൂടിക്കാഴ്ച നടത്തിയിരുന്നു . 2019-ലാണ് അദ്ദേഹം വെസ്റ്റ് ബംഗാൾ ഗവർണറായി ചുമതലയേറ്റത് .
പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി മത്സരിക്കുന്നത് മുതിർന്ന കോൺഗ്രസ്സ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായിരുന്ന മാർഗരറ്റ് ആൽവയാണ് . രാഷ്‌ട്രപതി സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ് ഇന്ന് നടക്കുകയാണ് . രാഷ്‌ട്രപതി തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ കക്ഷികളിൽ പലരും എൻ ഡി എ യുടെ സ്ഥാനാർത്ഥിയെ പിന്തുണച്ചത് പ്രതിപക്ഷ പാളയത്തിൽ വൻ പൊട്ടിത്തെറികൾ സൃഷ്ടിച്ചിരുന്നു .
ഇന്ത്യയുടെ 16-മത് ഉപരാഷ്‌ട്രപതി തിരഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത് . 2017ൽ ഉപരാഷ്‌ട്രപതിയായി തിരഞ്ഞെടുത്ത വെങ്കയ്യ നായിഡുവിന്റെ കാലാവധി ഓഗസ്റ്റ് 10ന് അവസാനിക്കും
Comments