ന്യൂഡൽഹി : കൊറോണ ഇരകളുടെ കുടുംബാംഗങ്ങൾക്ക് വേഗത്തിൽ നഷ്ടപരിഹാരം നൽകുന്നത് ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ നിർദ്ദേശം . എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമാണ് സുപ്രീം കോടതി നിർദ്ദേശം നൽകിയത്. നഷ്ടപരിഹാരവുമായി ബന്ധപ്പെട്ട് ഏതെങ്കിലും അവകാശികൾക്ക് പരാതിയുണ്ടെങ്കിൽ പരാതി പരിഹാര സമിതിയെ സമീപിക്കാമെന്ന് ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസുമാരായ എംആർ ഷാ, ബിവി നാഗരത്ന എന്നിവരടങ്ങിയ ബെഞ്ചാണ് ഇക്കാര്യം വ്യക്തമാക്കിയത്.
പരാതിക്കാരന്റെ അപേക്ഷ നാലാഴ്ചക്കകം തീർപ്പാക്കാനും പരാതി പരിഹാര സമിതിക്ക് നിർദേശം നൽകി.ഇതിന് പുറമെ സംസ്ഥാന ദുരന്ത നിവാരണ സേനയിൽ നിന്ന് വ്യക്തിഗത നിക്ഷേപ അക്കൗണ്ടുകളിലേക്ക് ആന്ധ്രാപ്രദേശ് സർക്കാർ പണം കൈമാറിയെന്നാരോപിച്ചുള്ള ഹർജിയും ബെഞ്ച് പരിഗണിച്ചു.രണ്ട് ദിവസത്തിനകം ഫണ്ട് എസ്ഡിആർഎഫ് അക്കൗണ്ടിലേക്ക് മാറ്റണമെന്ന് ബെഞ്ച് നിർദേശവും നൽകി.
പല്ല ശ്രീനിവാസ റാവു എന്ന വ്യക്തിയാണ് ആന്ധ്രാപ്രദേശ് സർക്കാരിനെതിരെ ഹർജി സമർപ്പിച്ചത്. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം അനുവദനീയമല്ലാത്ത എസ്ഡിആർഎഫിൽ നിന്ന് ആന്ധ്രാപ്രദേശ് വ്യക്തിഗത നിക്ഷേപ അക്കൗണ്ടുകളിലേക്ക് പണം വകമാറ്റിയതായി ഹർജിക്കാരന് വേണ്ടി ഹാജരായ അഭിഭാഷകൻ ഗൗരവ് ബൻസാൽ വാദിച്ചു. ഇതിന് പുറമെ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയിൽ വരാത്ത ആവശ്യങ്ങൾക്ക് വേണ്ടിയും സംസ്ഥാന ദുരന്ത പ്രതികരണ ഫണ്ടിൽ നിന്നുമുള്ള പണം സർക്കാർ ക്രമവിരുദ്ധമായി ഉപയോഗിക്കുന്നതായും അദ്ദേഹം ആരോപിച്ചു
Comments