ന്യൂഡൽഹി: യുഎസ് ഫെഡറൽ റിസർവ് പണനയം കർശനമാക്കിയതോടെ ആഗോള വിനിമയത്തിൽ പല കറൻസികളും തകർന്നടിഞ്ഞതായി സാമ്പത്തിക വിദഗ്‌ദ്ധർ.സാമ്പത്തിക വിദഗ്‌ദ്ധർ. യുറോ, ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ തുടങ്ങിയ പ്രധാന ആഗോള കറൻസികളേക്കാൾ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച കുറവാണെന്ന് മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് (സിഇഎ) വി അനന്ത നാഗേശ്വരൻ പറഞ്ഞു. നേരിയ ഇടിവ് സംഭവിച്ചെങ്കിലും ഇത് മിതാവസ്ഥയിലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുക്രെയ്ൻ പ്രതിസന്ധി, കുതിച്ചുയരുന്ന ഇന്ധനവില, ആഗോള സമ്പദ് വ്യവസ്ഥയിലെ പിരുമുറുക്കങ്ങൾ തുടങ്ങിയ ആഗോള പ്രശ്‌നങ്ങളാണ് അന്താരാഷ്‌ട്ര തലത്തിൽ നിലവിലെ സാഹചര്യം സൃഷ്ടിച്ചതെന്ന് ധനകാര്യ മന്ത്രി നിർമലാ സീതാരാമൻ വ്യക്തമാക്കി. സ്വർണ്ണത്തിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചും പണനയങ്ങൾ പ്രഖ്യാപിച്ചും നിക്ഷേപങ്ങൾ വർദ്ധിപ്പിക്കുമെന്ന് ആർബിഐ അറിയിച്ചു.
അമേരിക്കയുടെ മുഖ്യ ബാങ്കിംഗ് സംവിധാനമായ ഫെഡറൽ റിസർവ് പണനയം കർശനമാക്കുമ്പോൾ വിനിമയ നിരക്കിൽ ഇത്തരത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണെന്ന് മുതിർന്ന സാമ്പത്തിക ഉപദേഷ്ടാവ് അനന്ത നാഗേശ്വർ വ്യക്തമാക്കി. ബ്രിട്ടീഷ് പൗണ്ട്, ജാപ്പനീസ് യെൻ, യൂറോ തുടങ്ങിയ കറൻസികൾ യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയേക്കാൾ കൂടുതൽ ദുർബലമായതാണ് ഇന്ത്യൻ രൂപ ശക്തിപ്പെടാൻ കാരണമായതെന്ന് നിർമലാ സീതാരാമൻ പറഞ്ഞു.രൂപയുടെ മൂല്യം ഡോളറിന് 80 എന്ന നിലയിലാണ് ചൊവ്വാഴ്ച വിപണി അവസാനിച്ചത്.
ജാപ്പനീസ് യെൻ, ബ്രിട്ടീഷ് പൗണ്ട് തുടങ്ങിയവയും ഡോളറിനെതിരെ തകർച്ച നേരിടുകയാണ്.
Comments