തൃശൂർ: കള്ളനോട്ടുകളുമായി പിടിയിലായ ഓട്ടോ ഡ്രൈവർ കട്ടിലപൂർവ്വം സ്വദേശി ജോർജ് നോട്ടുകൾ അച്ചടിച്ചിരുന്നത് വീട്ടിൽ നിന്നെന്ന് പോലീസ്. ഇയാളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ നോട്ട് പ്രിന്റ് ചെയ്യാൻ ഉപയോഗിച്ച പ്രിന്ററും ഒരു വശം അച്ചടിച്ച പേപ്പറുകളും പിടികൂടി.ഇയാളിൽ നിന്ന് നൂറ് രൂപയുടെ 24 നോട്ടുകളും 50 രൂപയുടെ 48 ഉം കള്ളനോട്ടുകളാണ് പോലീസ് പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം ഒരു വയോധിക ഇയാളിൽ നിന്ന് 500 രൂപയ്‌ക്ക് ചില്ലറ വാങ്ങിയിരുന്നു. 200 രൂപയുടെ രണ്ട് നോട്ടുകളും 100 രൂപയുടെ ഒരു നോട്ടുമാണ് ലഭിച്ചത്. സമീപത്തെ കടയിൽ കൊടുത്തപ്പോഴാണ് കള്ള നോട്ടാണെന്ന് മനസിലായത്. ഉടൻ തന്നെ ഓട്ടോയുടെ വിവരങ്ങൾ സിറ്റി പോലീസ് കമ്മീഷണർക്ക് നൽകുകയായിരുന്നു.
ഇതിന്റ അടിസ്ഥാനത്തിൽ നടത്തിയ വാഹനപരിശോധനയിലാണ് പ്രതി തൃശൂർ വെസ്റ്റ് പോലീസിന്റെ പിടിയിലായത്.പ്രായമായവരെയും വിവിധഭാഷാ തൊഴിലാളികളെയുമാണ് പ്രതി സ്ഥിരമായി കള്ളനോട്ട് ചില്ലറയായി നൽകി കബളിപ്പിച്ചിരിക്കുന്നത്. ചെറിയ തുകയല്ലേ എന്ന് കരുതി കബളിക്കപ്പെട്ടവർ പരാതി നൽകാത്തതാണ് പ്രതിക്ക് പ്രോത്സാഹനമായത്
Comments