മദ്യത്തിന് ലൈസൻസ് നൽകുന്നതിൽ വ്യാപക ക്രമക്കേടുകളും , വീഴ്‌ച്ചയും വരുത്തിയ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്കെതിരെ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്ത് ഡൽഹി ലെഫ്റ്റനന്റ് ഗവർണർ വിജയ് കുമാർ സക്‌സേന . മദ്യശാലകൾക്ക് അനുമതിയില്ലാതെ ലൈസൻസ് നൽകാൻ മന്ത്രി ശ്രമിച്ചെന്നാണ് പറയുന്നത് . ബാറുടമകൾ നൽകിയ പണം ആം ആദ്മി പാർട്ടിക്ക് പഞ്ചാബ് തിരഞ്ഞെടുപ്പിൽ പവർത്തിക്കുന്നതിനായി ഉപയോഗിച്ചെന്നാണ് പറയുന്നത് .
ബാറുടമകളുടെ ആവശ്യത്തിന് വേണ്ടി ഡൽഹി സർക്കാർ വ്യാപക ക്രമക്കേടുകളാണ് നടത്തിയിരിക്കുന്നത് . മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അറിവോടെയാണ് ഇതൊക്കെ നടക്കുന്നതെന്നും സക്‌സേന ചൂണ്ടിക്കാണിക്കുന്നു . അഴിമതി രഹിത ഇന്ത്യക്കുവേണ്ടി പ്രവർത്തിക്കുന്ന ആം ആദ്മി പാർട്ടി നിലവിൽ സമ്പന്നരുടെയും ബാറുടമകളുടെയും ബിനാമിയായിട്ടാണ് പ്രവർത്തിക്കുന്നതെന്ന് മുൻപും ആരോപണം ഉയർന്നിരുന്നു . അത് ശരിയാണെന്നു സമ്മതിക്കുന്നതാണ് എൽ ജിയുടെ ആരോപണം .
പഞ്ചാബ് തിരഞ്ഞടുപ്പിനായി ഇവർ കോടിക്കണക്കിന് രൂപയാണ് ഒഴുക്കിയത് . ഇത്രയും പണം എവിടുന്ന് കിട്ടി എന്ന് മുൻപും പ്രതിപക്ഷ പാർട്ടികൾ ആരോപണം ഉന്നയിച്ചിരുന്നു . ലെഫ്റ്റനന്റ് ഗവർണറുടെ ഈ ആരോപണത്തോട് താൻ പൂർണ്ണമായും വിയോജിക്കുന്നു എന്നാണ് ഡൽഹി മുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞത് .
Comments