കൊളംബോ: ശ്രീലങ്കയിൽ ഇന്ധനവും ഭക്ഷ്യധാന്യവും ലഭിക്കാനായി ക്യൂ നിന്ന രണ്ടുപേർ കുഴഞ്ഞുവീണു മരിച്ചു. കടുത്ത സാമ്പത്തിക തകർച്ചയിൽ രാജ്യം ഉഴലുമ്പോഴാണ് ജനങ്ങൾ മരിക്കുന്നത്. ഭ്ക്ഷ്യധാന്യത്തിന് പിന്നാലെ ഇന്ധനത്തിനും റേഷൻ ഏർപ്പെടുത്തിയ ശേഷം എല്ലാ പട്ടണങ്ങളിലും ജനങ്ങൾക്ക് ആഴ്ചകളോളം ക്യൂനിൽക്കേണ്ട അവസ്ഥയാണുള്ളത്. വൃദ്ധരായ രണ്ടുപേരാണ് വരിയിൽ നിൽക്കേ കുഴഞ്ഞുവീണത്.
ശ്രീലങ്കയുടെ ഭരണതകർച്ചയ്‌ക്ക് ശേഷം ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ നിന്നും ലഭിക്കുന്ന അടിയന്ത്രി സഹായമാണ് ജനങ്ങളുടെ പട്ടിണിമാറ്റാൻ നൽകുന്നത്. ഇതിനിടെ എല്ലാ ഭക്ഷ്യ സംഭരണകേന്ദ്രങ്ങൾക്കും പെട്രോൾ പമ്പുകൾക്കും മുന്നിൽ സൈന്യത്തെ വിന്യസിച്ചാണ് ക്യൂ നിയന്ത്രിക്കുന്നത്.
രജപക്‌സെ കുടുംബത്തിനെതിരായ ജനരോഷം പ്രസിഡന്റിന്റെ ഔദ്യോഗിക വസതി കയ്യേറുന്നതിലേയ്‌ക്കും പ്രധാനമന്ത്രിയുടെ സ്വകാര്യ വസ്തി തീയിട്ട് നശിപ്പിക്കുന്നതി ലേയ്‌ക്കുമാണ് എത്തിച്ചത്. പ്രസിഡന്റ് ഗോതബായ രജപക്‌സെ രാജ്യം വിട്ടോടിയതോടെ പുതിയ പ്രസിഡന്റായി മുൻ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗയാണ് ചുമതലയേറ്റത്. ഇതിന് പിന്നാലെ പ്രധാനമന്ത്രിയായി ദിനേശ് ഗുണവർധനെ ഇന്നലെ ചുമതലയേറ്റിട്ടുമുണ്ട്.
Comments