ന്യൂഡൽഹി : മുപ്പത്കാരിയെ രണ്ട് റെയിൽവേ ജീവനക്കാർ കൂട്ടബലാത്സംഗം ചെയ്തു. രണ്ട് പേരെ പുറത്ത് കാവൽ നിർത്തിയാണ് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. ഡൽഹി റെയിൽവേ സ്റ്റേഷനിലാണ് സംഭവം. റെയിൽവേ സ്റ്റേഷനിലെ ഇലക്ട്രിക് മെയിന്റനൻസ് റൂമിൽവെച്ചാണ് യുവതിയെ ബലാത്സംഗത്തിന് ഇരയാക്കിയത്. സംഭവത്തിൽ നാല് പേരെയും പോലീസ് അറസ്റ്റ് ചെയ്തു.
വിനോദ് കുമാർ(38) ജഗദീഷ് ചന്ദ്(37) സതീഷ് കുമാർ(35) മംഗൾചന്ദ് മീണ(33) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിൽ ഒരാൾ യുവതിയുടെ സുഹൃത്താണ്. പ്രതികൾ ജോലിചെയ്യുന്നത് ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റിലാണ് . കഴിഞ്ഞ ഒരു വർഷമായി യുവതി ഭർത്താവുമായി വേർപിരിഞ്ഞ് താമസിക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ നടന്നു വരികയാണ്.
അതേസമയം സുഹൃത്തായ റെയിൽവേ ജീവനക്കാരനെ യുവതി പരിചയപ്പെടുന്നത് രണ്ട് വർഷം മുമ്പാണ്. യുവാവ് ഇരയ്ക്ക് ജോലി വാഗ്ദാനവും ചെയ്തിരുന്നു. ഇതിന് പിന്നാലെ ജൂലൈ 21ന് യുവാവിന്റെ ജന്മദിന പാർട്ടിയ്ക്ക് ഇവരെ ക്ഷണിച്ചു. പാർട്ടിക്ക് എത്തിയ യുവതിയെ പ്രതികൾ ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് സുഹൃത്തായ യുവാവ് ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ് ജീവനക്കാർക്കുള്ള റൂമിലിരിക്കാമെന്ന് യുവതിയോട് പറയുകയും ചെയ്തു. യുവതിയെ ഇവിടെ ആക്കിയ യുവാവ് ഏതാനും സമയങ്ങൾക്ക് ശേഷം സുഹൃത്തുക്കളുമായി മുറിയിലെത്തുകയും അകത്ത് നിന്ന് പൂട്ടിയ ശേഷം ബലാത്സംഗം ചെയ്യുകയുമായിരുന്നു.
Comments