ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് അടുത്തുകൊണ്ടിരിക്കുന്ന ഋഷി സുനക്കിന്റെ ചൈനാ വിരുദ്ധ പ്രസ്താവന കുറിക്കുകൊള്ളുന്നു. ബ്രിട്ടന് മാത്രമല്ല ആഗോളതലത്തിൽ ഏക്കാലത്തേയ്‌ക്കും വൻ ഭീഷണിയാണ് ചൈനയെന്ന പ്രസ്താവനയാണ് കമ്യൂണിസ്റ്റ് ഭരണകൂടത്തെ ചൊടിപ്പിച്ചത്.
ബ്രിട്ടന്റെ ഭരണകക്ഷി നേതാവിന്റെ ഭാഗത്തു നിന്നും ഉണ്ടായത് തീർത്തും നിരുത്തരവാദപരമായ പ്രസ്താവനയാണെന്ന് വിദേശകാര്യ വക്താവ് സാവോ ലിജിയാൻ പറഞ്ഞു. ചൈന ഭീഷണിയാണെന്ന വാക്കുപോലും ഏറെ ചന്തിക്കേണ്ടിയിരുന്നു. ഒരു രാജ്യത്തിന്റെ പ്രശ്‌നങ്ങൾ അവരാണ് പരിഹരിക്കേണ്ടതെന്നും ലിജിയാൻ പരിഹസിച്ചു.
‘ബ്രിട്ടീഷ് രാഷ്‌ട്രീയനേതൃത്വം ഒരു രാജ്യത്തെ കുറ്റപ്പെടുത്തുമ്പോൾ സ്വയം വിലയിരുത്തു ന്നത് തല്ലതാണെന്ന് അവരെ ഓർമ്മിപ്പിക്കാൻ ആഗ്രഹിക്കുന്നു. ചൈന എക്കാലവും ഒരു ഭീഷണിയാണ് എന്ന വാക്ക് ഉപയോഗിക്കുന്നവർ സ്വന്തം പ്രശ്‌നങ്ങൾ അവരവർ തന്നെയാണ് പരിഹരിക്കേണ്ടത് എന്നും മനസ്സിലാക്കണം.’ ലിജിയാൻ പറഞ്ഞു.
ചൈന എല്ലാ വിദേശരാജ്യങ്ങളിലും അവരുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്ര ങ്ങളും വ്യാപിപ്പിച്ചത് രഹസ്യങ്ങൾ ചോർത്താനാണെന്ന് തെളിഞ്ഞുകഴിഞ്ഞു. കൺഫ്യൂഷ്യസ് എന്ന പേരിലുള്ള വിദ്യാഭ്യാസ കേന്ദ്രങ്ങളെല്ലാം ഉടൻ നിർത്തലാക്കുമെന്നും ഋഷി സുനക്ക് തന്റെ കർമ്മപരിപാടിയായി മുന്നോട്ട് വച്ചിരിക്കുകയാണ്. ഇതിനെതിരെയാണ് ചൈനയുടെ വിദേശകാര്യവകുപ്പ് നേരിട്ട് രംഗത്തെത്തിയത്.
ബ്രിട്ടന്റെ മുൻ ധനകാര്യമന്ത്രിയും മന്ത്രിസഭയിൽ മൂന്നാമനുമായ ഇന്ത്യൻ വംശജൻ ഋഷി സുനക്കിന് ബ്രിട്ടീഷ് പ്രധാനമന്ത്രി തിരഞ്ഞെടുപ്പിൽ വലിയ മേൽകൈയാണ് ലഭിച്ചു കൊണ്ടി രിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട സംവാദങ്ങളിലും പ്രസ്താവനകളിലും ബ്രിട്ടന്റെ കരുത്ത് വർദ്ധിപ്പിക്കുന്ന കാര്യത്തിൽ സുനക്ക് തന്റേതായ നിരവധി നയങ്ങളാണ് മുന്നോട്ട് വയ്‌ക്കുന്നത്. ശക്തമായ സാമ്പത്തിക-പ്രതിരോധ-വാണിജ്യ സംവിധാനത്തോടെ ബ്രിട്ടനെ ലോകോത്തര രാജ്യമാക്കി പുന:പ്രതിഷ്ഠിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് സുനക്ക് വ്യക്തമാക്കുകയാണ്.
ആഗോളക്രമത്തെ തകിടംമറിയ്‌ക്കുന്ന ചൈനയുടെ ഇടപെടലുകളില്ലാതാക്കുമെന്ന സൂചനകളും സുനക് നൽകി. പല രാജ്യങ്ങളും ചൈനയ്‌ക്ക് ചുവപ്പ് പരവതാനി വിരിയ്‌ക്കുകയാണ് ഇതുവരെ ചെയ്തത്. അതിന്റെ തിക്തഫലം ലോകം അനുഭവിക്കുകയാണ്. താൻ പ്രധാനമന്ത്രിയായി മാറിയാൽ ആദ്യ ദിനത്തിൽ തന്നെ ചൈനയോടുള്ള നയം വ്യക്തമാക്കുമെന്നും സുനക്ക് പ്രസ്താവനയിൽ പറഞ്ഞിരുന്നു.
Comments