ന്യൂഡൽഹി: കശ്മീർ മേഖലയിൽ ചൈനയെ കടന്നുകയറാൻ അനുവദിക്കുന്ന പാക് ഭരണ കൂടത്തിന്റെ നയങ്ങൾക്കെതിരെ ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. പാക് അധീന കശ്മീരിലെ നിർമ്മാണത്തിന്റെ പേരിൽ ചൈനയുടെ സൈനിക സംവിധാനത്തെ ഇന്ത്യൻ അതിർത്തികളിലേയ്‌ക്ക് എത്തിക്കാനുള്ള ഗൂഢതന്ത്രമാണ് ഇന്ത്യ തുറന്നുകാട്ടുന്നത്.
പാക് അധീന കശ്മീർ മേഖലയിൽ ചൈന ഇക്കണോമിക് കോറിഡോർ പണിയുന്നതിലൂടെ അന്താരാഷ്‌ട്ര നിയമ ലംഘനമാണ് നടത്തുന്നത്. ചൈനയുടേയും പാകിസ്താന്റേയും ഒരു നയവും അതിർത്തി മേഖലയിലും ഇന്ത്യ അനുവദിക്കില്ലെന്നും വിദേശകാര്യമന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
ചൈനയുടെ അധിനിവേശ ശ്രമങ്ങളെ അതാത് സമയത്ത് അന്താരാഷ്‌ട്ര വേദികളിൽ തുറന്നുകാട്ടുന്ന ഇന്ത്യ ചൈനാ-പാക് സംയുക്ത കരാറുകളുടെ എല്ലാ തന്ത്രങ്ങളും എടുത്തു പറയുകയാണ്. പാകിസ്താൻ പ്രവിശ്യാഭരണം നടത്തുന്ന ഗിൽജിത് ബാൾട്ടിസ്ഥാൻ മേഖലയിലും പാക് അധിനിവേശ കശ്മീർ മേഖലയിലേയ്‌ക്കും ഉപ ഹൈവേകളും കേന്ദ്രങ്ങളും ചൈനയെക്കൊണ്ട് നിർമ്മിക്കുവാനാണ് പാക് ശ്രമം.
ബോർഡർ റോഡ് ഇനിഷേറ്റീവിന്റെ പേരിൽ 2013 മുതലാണ് ഇന്ത്യൻ അതിർത്തിയിലൂടെ പാകിസ്താനിലേയ്‌ക്ക് റോഡ് നിർമ്മാണം ആരംഭിച്ചത്. പലയിടത്തും റോഡുകൾ ഏതാണ്ട് പൂർത്തിയാക്കിയതിനൊപ്പം സൈനിക പോസ്റ്റുകളും അനുബന്ധമായി ചൈന പണിതിരി ക്കുകയാണ്. ഇതിന് ശക്തമായ മറുപടിയായാണ് ഇന്ത്യ അതിർത്തിയിൽ 3500 കിമി ദൂരത്തിൽ ഹൈവേ നിർമ്മാണം നടത്തുന്നത്. ലഡ്ഡാക് അടക്കം മലയോര ഹൈവേ നിർമ്മിച്ച് സൈന്യത്തിന്റെ യാത്ര സുഗമാക്കുന്ന ജോലി അതിവേഗമാണ് പൂർത്തിയാക്കുന്നത്.
Comments