മുംബൈ: നുപൂർ ശർമ്മയെ സമൂഹമാദ്ധ്യമത്തിൽ പിന്തുണച്ച അമരാവതി സ്വദേശിയായ കെമിസ്റ്റ് ഉമേഷ് കോൽഹെയെ കൊലപ്പെടുത്തിയ കേസിലെ പ്രതി ഷാരൂഖ് പഠാന് ജയിലിനുള്ളിൽ മർദ്ദനം. സഹതടവുകാരാണ് പഠാനെ മർദ്ദിച്ചത്. സംഭവത്തിൽ പോലീസ് കേസ് എടുത്തു. മുംബൈയിലെ ആർതർ റോഡ് ജയിലിൽ ആണ് ഷാരൂഖ് പഠാനെയും കേസിലെ പ്രതികളായ മറ്റ് ആറ് പേരെയും പാർപ്പിച്ചിട്ടുള്ളത്.
ബുധനാഴ്ച രാവിലെയോടെയായിരുന്നു സംഭവം. ജയിലിലെ ബാരക്ക് നമ്പർ ഏഴിലാണ് പഠാനെ പാർപ്പിച്ചിട്ടുള്ളത്. ബാരക്ക് നമ്പർ രണ്ടിലെ തടവുകാരാണ് ഇയാളെ മർദ്ദിച്ചത് എന്നാണ് വിവരം. രാവിലെ ഇവരുമായി പഠാൻ സംസാരിച്ചു നിൽക്കുകയായിരുന്നു. ഇതിനിടെ ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടായി. ഇതാണ് സംഘർഷത്തിൽ കലാശിച്ചത്.
മർദ്ദനത്തിൽ പഠാന് കൈയ്‌ക്കും, കഴുത്തിനും പരിക്കേറ്റിട്ടുണ്ട്. ഇയാൾക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. ഷാരൂഖ് പഠാനെ ആക്രമിച്ച കൽപേഷ് പട്ടേൽ, ഹേമന്ത് മനേറിയ, അരവിന്ദ് യാദവ്, ശർവൺ അവാൻ, സന്ദീപ് ജാദവ് എന്നിവർക്കെതിരെയാണ് കേസ് എടുത്തത്. ഇവർക്കെതിരെ എൻഎം ജോഷി മാർഗ് പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തത്.















