കൊൽക്കത്ത:എസ്എസ്‌സി അഴിമതി കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് വീണ്ടും നടത്തിയ റെയ്ഡിൽ പശ്ചിമ ബംഗാൾ മുൻ വിദ്യാഭ്യാസ മന്ത്രി പാർത്ഥാ ചാറ്റർജിയുടെ സഹായിയും സുഹൃത്തുമായ അർപിത മുഖർജിയുടെ വസതിയിൽ നിന്നും വൻ പണശേഖരം കണ്ടെടുത്തതായി ഇഡി.നോർത്ത് 24 പർഗനസിലെ കുടുംബ വീടുൾപ്പെടെ രണ്ടിടങ്ങളിലാണ് റെയ്ഡ് നടത്തിയത്. കൂടുതൽ നിർണായക രേഖകളും പണവും കണ്ടെത്തുന്നതിനായാണ് മുഖർജിയുടെ ബെൽഗോറിയ, രത്തല വസതികളിൽ 12 ഓളം ഇഡി ഉദ്യോഗസ്ഥരും സിആർപിഎഫ് ഉദ്യോഗസ്ഥരും എത്തിയത്. കൂടുതൽ വിശദാംശങ്ങൾ ഉടൻ പുറത്തുവരുമെന്നാണ് പ്രാഥമിക വിവരം.
അനധികൃത നിയമനത്തിനായി തയ്യാറാക്കിയ മെറിറ്റ് ലിസ്റ്റും പണത്തിന്റെ കണക്കുകളും, ഇത്തരത്തിൽ ലഭിക്കുന്ന പണം ആരുടെ കൈകളിലെത്തണം തുടങ്ങി സുപ്രധാന വിവരങ്ങൾ അടങ്ങിയ ഡയറി കഴിഞ്ഞ ദിവസം മുഖർജിയുടെ വസതിയിൽ നിന്നും കണ്ടെടുത്തിരുന്നു.സ്ഥലത്ത് നിന്നും നോട്ട് എണ്ണുന്ന മെഷീനും കണ്ടെടുത്തിരുന്നു.ചില കോഡുകളും പ്രതീകങ്ങളും വഴി ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെയും സ്‌കൂൾ വിദ്യാഭ്യാസ വകുപ്പിന്റെയും വിശദാംശങ്ങൾ ഡയറിയിലുണ്ട്. ഇരുവരുടെയും പേരിലുള്ള സ്വത്ത് രേഖയും കണ്ടെടുത്തിരുന്നു. അർപിത മുഖർജിയുടെയും പാർത്ഥാ ചാറ്റർജിയുടെയും തമ്മിലുള്ള ബന്ധത്തെ സൂചിപ്പിക്കുന്ന തരത്തിലുള്ള രേഖയായിരുന്നുഅതെന്ന്
വ്യക്തമാണ്. ‘മിനിസ്റ്റർ ഇൻ-ചാർജ്, ഉന്നത വിദ്യാഭ്യാസ വകുപ്പ്, സ്‌കൂൾ വിദ്യാഭ്യാസം, പാർലമെന്ററികാര്യം, ഡബ്ല്യുബി സർക്കാർ’ എന്ന് അച്ചടിച്ച ഒരു കവറും കണ്ടെത്തി. ഈ കവറിൽ അഞ്ച് ലക്ഷം രൂപയുണ്ടായിരുന്നതായി പറയുന്നു.
26 മണിക്കൂർ നീണ്ട റെയ്ഡിന് ശേഷമാണ് കൊൽക്കത്തയിലെ വസതിയിൽ നിന്നും ഇഡി പാർത്ഥ ചാറ്റർജിയെ അറസ്റ്റ് ചെയ്തത്. ഇയാളുടെ സഹായി അർപിത മുഖർജിയുടെ വസതിയിൽ നിന്നും 20 കോടിയിലധികം രൂപയും കണ്ടെടുത്തിരുന്നു. കൊൽക്കത്തയിലെ പ്രത്യേക പിഎംഎൽഎ കോടതി പാർത്ഥാ ചാറ്റർജിയെ ജൂലൈ 25 വരെ ഇഡി കസ്റ്റഡിയിൽ വിടുകയും തിങ്കളാഴ്ച ഇഡി റിമാൻഡ് നീട്ടുകയും ചെയ്തു. അർപിത മുഖർജിയെ ഓഗസ്റ്റ് 3 വരെ കസ്റ്റഡിയിൽ വിടുകയും ചെയ്തു.
Comments