ന്യൂഡൽഹി : രാജ്യത്ത് 12 മാസത്തിനിടെ ഏറ്റവും കൂടുതൽ കൊറോണ മരണങ്ങൾ സ്ഥിരീകരിച്ചത് കേരളത്തിൽ. 55,000 മരണങ്ങളാണ് 2021 ജൂലൈ മുതൽ 2022 ജൂലൈ വരെ റിപ്പോർട്ട് ചെയ്തത്. പാർലമെന്റിൽ അവതരിപ്പിച്ച കൊറോണ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ജൂലൈ 22 ന് ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ പ്രകാരം , ജൂലൈ 19 വരെ 2022 ൽ കേരളത്തിൽ 22,843 കൊറോണ മരണങ്ങൾ രേഖപ്പെടുത്തിട്ടുണ്ട്. ഇത് 2022 ൽ രാജ്യത്തെ ഏതൊരു സംസ്ഥാനത്തേക്കാളും ഉയർന്ന മരണ നിരക്കാണിത്.
2022ൽ ഇതുവരെ 20,000 ത്തിലധികം മരണങ്ങൾ രേഖപ്പെടുത്തിയ ഏക സംസ്ഥാനം കൂടിയാണ് കേരളം. ഈ വർഷം 6,508 കൊറോണ മരണങ്ങൾ രേഖപ്പെടുത്തിയ മഹാരാഷ്ട്ര ഒഴികെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും മരണസംഖ്യ 2,000ൽ താഴെയാണ്.
ഒക്ടോബർ 21 ലെ സുപ്രീം കോടതി വിധിക്ക് ശേഷമണ് സർക്കാർ മറച്ച് വച്ച കൊറോണ കണക്കുകൾ പുറത്ത് വന്നത്. ഇതോടെയാണ് മരണങ്ങളിൽ വർദ്ധനവ് വന്നതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. ‘കൊറോണ മരണങ്ങളുടെ കാര്യത്തിൽ കേരളം സ്വീകരിച്ച ശക്തമായ നടപടികളുടെ പ്രതിഫലനമാണ് ഇതെന്ന് ‘ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാൾ പറഞ്ഞു.
2021 ജൂലൈ 14 വരെ കേരളത്തിൽ 11,721 മരണങ്ങൾ രേഖപ്പെടുത്തിയതായി പാർലമെന്റ് കണക്കുകൾ വ്യക്തമാക്കുന്നു. 2021-2022 വർഷങ്ങളിൽ ജൂലൈ 19 വരെ കേരളത്തിൽ 67,242 കൊറോണ മരണങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.ഒരു വർഷം കൊണ്ട് കേരളത്തിൽ 55,521 കൊറോണ മരണങ്ങളാണ് സംഭവിച്ചത്.2021 ജൂലൈ മുതൽ 2022 ജൂലൈ വരെ 473 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. മഹാരാഷ്ട്രയിൽ ഇതേ കാലയളവിൽ രേഖപ്പെടുത്തിയത് 20 ശതമാനം വർദ്ധനവാണ്.
Comments