ബർമിങ്ഹാം: 2022 കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്‌ക്ക് മെഡൽ പ്രതീക്ഷ ഉയർത്തി ശ്രീഹരി നടരാജ്. 100 മീറ്റർ ബാക്ക് സ്‌ട്രോക്കിൽ ഫൈനലിലിലേക്ക് യോഗ്യത നേടി.
ഫീറ്റ്‌സിൽ 54.55 സെക്കൻഡിൽ നാലാമതായാണ് 21 കാരനായ താരം ഫിനിഷ് ചെയ്തത്. ഇതോടെ ഏഴാം റാങ്കോടെയാണ് ശ്രീഹരി ഫൈനലിലേക്ക് കടക്കുന്നത്.നാളെയാണ് പുരുഷൻന്മാരുടെ 100 മീറ്റർ ബാക്ക് സ്‌ട്രോക്ക് ഫെെനൽ നടക്കുക. ആഫ്രിക്കയുടെ പെയ്റ്റർ കോട്‌സാണ് എറ്റവും വേഗത്തിൽ ഫിനിഷ് ചെയ്തത്.
2021 ൽ റോമിൽ നടന്ന സെറ്റ് കോലി ട്രോഫിയിൽ സ്ഥാപിച്ച 53.77 സെക്കൻഡാണ് നടരാജിന്റെ റെക്കോർഡ്. നാളെ നടക്കുന്ന ഫൈനലിൽ മികച്ച പ്രകടനം കാഴ്ചവെച്ച് മെഡൽ നേടാനാവുമെന്ന പ്രതീക്ഷയിലാണ് ശ്രീഹരി.
കഴിഞ്ഞ വർഷം ടോക്കിയോ ഒളിമ്പിക്‌സിൽ മികച്ചപ്രകടനം കാഴ്ച വെച്ച ശ്രീഹരി ഒളിമ്പിക്‌സിൽ എ വിഭാഗത്തിൽ നീന്തുന്ന ആദ്യ നീന്തൽ താരമായിരുന്നു.
കോമൺവെൽത്തിന്റെ ആദ്യ ദിനമായ ഇന്നലെ ഇന്ത്യയ്‌ക്ക് പ്രതീക്ഷയും നിരാശയും കലർന്ന ദിവസമായിരുന്നു. ടേബിൾ ടെന്നീസ് വനിതാ വിഭാഗത്തിലും,പുരുഷ സിംഗിൾസ് വിഭാഗത്തിലും ഇന്ത്യ ജയം നേടി. ബോക്‌സിങ്ങിൽ ഇന്ത്യയുടെ ശിവ ഥാപ പ്രീ ക്വാർട്ടറിലും സ്വിമ്മിങ്ങിൽ ശ്രീഹരി ഫൈനലിലും പ്രവേശിച്ചു. അതേസമയം മലയാളി താരം സാജൻ പ്രകാശം സെമി കാണാതെ പുറത്തായി. ടി-20 ക്രിക്കറ്റിൽ ഓസ്‌ട്രേലിയയോട് ഇന്ത്യ പരാജയപ്പെട്ടു.
Comments