ഭോപ്പാൽ: മദ്ധ്യപ്രദേശിൽ നടന്ന ത്രിതല തദ്ദേശ തിരഞ്ഞെടുപ്പിൽ കരുത്തുറ്റ വിജയം സ്വന്തമാക്കി ബിജെപി. ജില്ലാ പഞ്ചായത്തിൽ ആകെ 51 സീറ്റിൽ 41 ബിജെപി നേടി. ജൻപദ് പഞ്ചായത്തിൽ ആകെ 313 സീറ്റിൽ 227 എണ്ണം കരസ്ഥമാക്കി. ആകെയുളള 22,924 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ 20,613 എണ്ണം ബിജെപി സ്വന്തമാക്കി.
സംസ്ഥാനത്തെ പാർട്ടിയുടെ ഉജ്വല വിജയത്തിൽ ബിജെപി ദേശീയ അധ്യക്ഷൻ ത്രിതല തദ്ദേശ തിരഞ്ഞെടുപ്പിൽ അഭിനന്ദിച്ചു. മധ്യപ്രദേശിലെ ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ വൻ വിജയം സംസ്ഥാനത്തെ ബിജെപി സർക്കാർ അന്ത്യോദയയുടെ അടിസ്ഥാന മനോഭാവത്തോടെ ജനങ്ങളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്നു എന്നതിന്റെ തെളിവാണ്. ഈ വലിയ പിന്തുണക്ക് ദൈവതുല്യരായ ആളുകൾക്കും എല്ലാ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ അദ്ദേഹം ട്വീറ്റ് ചെയ്തു.
മധ്യപ്രദേശ് ത്രിതല തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വൻ വിജയത്തിന് പൊതുജനങ്ങളോടുള്ള നന്ദിയും ശ്രീ ശിവരാജ് സിംഗ് ചൗഹാൻ ജി, ശ്രീ വി ഡി ശർമ്മ ജി, പ്രവർത്തകർക്കും അഭിനന്ദനങ്ങൾ.
ബഹുമാനപ്പെട്ട പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ മാർഗനിർദേശപ്രകാരം സംസ്ഥാന സർക്കാർ നടത്തുന്ന വികസന പ്രവർത്തനങ്ങളിൽ ജനങ്ങളുടെ മുദ്രയാണ് ഈ വിജയമെന്നും ജെ പി നദ്ദ കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷമായ കോൺഗ്രസ് തിരഞ്ഞെടുപ്പിൽ തകർന്നടിയുന്ന കാഴ്‌ച്ചയാണ് കണ്ടത്. പാർട്ടിക്ക് ജില്ലാപഞ്ചായത്തിൽ എട്ട്, ജൻപദ് പഞ്ചായത്തിൽ 64 സീറ്റുകളും മാത്രമാണ് നേടാൻ കഴിഞ്ഞത്. ഗ്രാമ പഞ്ചായത്തിൽ ദയനീയമായ പ്രകടനമാണ് കോൺഗ്രസിന്റേത്. 22,924 ഗ്രാമപഞ്ചായത്ത് സീറ്റുകളിൽ നാമമാത്രമായ എണ്ണമാണ് പാർട്ടിയ്‌ക്ക് നേടാൻ കഴിഞ്ഞത്. അടുത്ത വർഷം അവസാനത്തോടെയാണ് മദ്ധ്യപ്രദേശിൽ നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വിജയം ബിജെപിയ്‌ക്കും മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനും ആത്മവിശ്വാസമേകുന്നതാണ്. ശിവരാജ് സിംഗ് ചൗഹാന്റെ ഭരണത്തിനുളള വിലയിരുത്തലായാണ് തിരഞ്ഞെടുപ്പ് ഫലത്തെ രാഷ്‌ട്രീയ നിരീക്ഷകർ കാണുന്നത്.
Comments