ബിശ്വനാഥ്: കാസിരംഗ ദേശീയോദ്യാനത്തിലും കടുവ സങ്കേതത്തിലുമായി കണ്ടാമൃഗത്തെ വേട്ടയാടാൻ ശ്രമിച്ച നാലു പേരെ ബിശ്വനാഥ് ജില്ലാ പോലീസ് അറസ്റ്റ് ചെയ്തു. അജിത് ദാസ്, പദും ഹസാരിക, ധനിദേവ് സൈകിയ, ദിപാങ്കർ ബോറൊ എന്നിവരാണ്് പ്രതികൾ എന്ന് പോലീസ് വ്യക്തമാക്കി.
രഹസ്യ വിവരത്തെ തുടർന്ന് വനം വകുപ്പിന്റെ ക്രൈം ഇൻവെസ്റ്റിഗേഷൻ റെയ്ഞ്ച് സംഘത്തിന്റെ സംയുക്തമായ തിരച്ചിലിലാണ് ബെഹലി പ്രദേശത്ത് നിന്നും പ്രതികളെ പിടി കൂടിയത്. പ്രതികളിൽ നാഷണൽ ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് ബോറോലാൻഡ് കേഡറിലെ മുൻ ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. പ്രതികൾ ദേശീയോദ്യാനത്തിലെ കണ്ടാമൃഗത്തെ വേട്ടയാടാനാണ് പദ്ധതിയിട്ടിരുന്നതെന്നും ഇവർ നേരത്തെയും ഇത്തരം കേസുകളിൽ ഉൾപ്പെട്ടിരുന്നതായും അന്വേഷണ ഉദ്യോഗസ്ഥനായ ജിതേന്ദ്ര മോഹൻ ദാസ് പറഞ്ഞു.
ലോകത്തെ ജീവി വർഗത്തിലെ മൂന്നിൽ രണ്ടും കാസിരംഗ പാർക്കിലാണെന്നാണ് നിഗമനം.യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള സ്ഥലം കൂടിയാണിത്. 2018 ലെ കണക്കുകൾ പ്രകാരം 2,413 കണ്ടാമൃഗങ്ങളാണ് ദേശീയോദ്യാനത്തിലുള്ളത്.
Comments