ബംഗളുരു: കർണ്ണാടകയിൽ വൻ സാമ്പത്തിക നിക്ഷേപത്തിന് കളമൊരുക്കി സർക്കാർ. സംസ്ഥാനത്തിന്റെ വികസനത്തിനായി 34,432.46 കോടി രൂപയുടെ നിക്ഷേപമാണ് വിവിധ കമ്പനികൾ നടത്തുന്നത്. 48,850 പേർക്ക് തൊഴിൽ നൽകാൻ പദ്ധതിക്ക് കഴിയുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. സംസ്ഥാനത്തെ ഉന്നതതല ക്ലിയറൻസ് കമ്മിറ്റിയുമായി കൂടിച്ചേർന്നു നടത്തിയ യോഗത്തിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്.
ടൊയോട്ടയുടെ പുതിയ പത്തിലധികം സ്ഥാപനങ്ങൾ തുടങ്ങാൻ അനുമതി നൽകും. എഥനോൾ , എയ്റോസ്പേസ് , അർധചാലകങ്ങൾ, യാത്ര നിർമ്മാണം, സ്റ്റീൽ, ഓട്ടോമൊബൈൽ തുടങ്ങി നിരവധി മേഖലകലളിൽവിവിധ കമ്പനികൾ നിക്ഷേപം നടത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ടൊയോട്ട കിർലോസ്കർ കമ്പനി 3661 കോടി രൂപയും, ട്രൂവൽസ് ബയോ എനർജി ലിമിറ്റഡ് – എഥനോൾ പ്ലാന്റ് എന്നിവക്കായി 1856 കോടി രൂപയും നിക്ഷേപിക്കും. ആദ്യ ഘട്ടത്തിൽ 18 ഓളം കമ്പനികൾക്ക് പ്രവർത്തിക്കാനുള്ള അനുമതിയാണ് നൽകിയിരിക്കുന്നത്.
സംസ്ഥാനത്ത് നിരവധി വിദേശ കമ്പനികൾക്ക് പ്രവർത്തനാനുമതി നല്കുന്നതോടുകൂടി യുവാക്കൾക്ക് കൂടുതൽ തൊഴിൽ നല്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് സർക്കാർ. ബിജെപി സർക്കാരിന്റെ വികസന കാഴ്ചപ്പാടുകളിൽ നിർണായക ചുവടുവെയ്പ്പായിരിക്കും ഇതെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംസ്ഥാനത്തെ യുവാക്കൾക്ക് കൂടുതൽ മുൻഗണന നൽകിയാണ് പദ്ധതികൾ നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ വൻകിട വ്യവസായ കമ്പനികളെ കർണാടകയിലേക്ക് കൊണ്ടുവരികയെന്ന ലക്ഷ്യമാണ് സർക്കാർ ഉദ്ദേശിക്കുന്നത്. അവർക്ക് പ്രവർത്തിക്കുവാനുള്ള എല്ലാവിധ സൗകര്യങ്ങളും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു.
Comments