ശ്രീനഗർ : ലഷ്കർ ഭീകരനെ ജമ്മുവിലെ ബുദ്ഗാമിൽ നിന്ന് പിടികൂടി. സംഗം ബുദ്ഗാം സ്വദേശിയായ അർഷിദ് അഹമ്മദ് ഭട്ടാണ് പിടിയിലായത്. ഇയാളിൽ നിന്നും 5 പിസ്‌റ്റളുകൾ, 5 കാട്രിഡ്ജുകൾ , 50 റൗണ്ടുകൾ, 2 ഗ്രനേഡുകൾ എന്നിവയും പിടികൂടി. കഴിഞ്ഞ മെയ് മാസത്തിലും ലഷ്കർ ഭീകരനെ പിടികൂടിയിരുന്നു. പാകിസ്താനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇയാൾ ഇന്ത്യയെപ്പറ്റിയുള്ള വിവരങ്ങൾ ചോർത്തി നൽകുകയും ചെയ്തിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ ആയുധങ്ങളും, വെടിക്കോപ്പുകളും , ഗ്രനേഡുകളുമുൾപ്പെടെ നിരവധി സ്‌ഫോടക വസ്തുക്കൾ കണ്ടെത്തി.
സൈന്യവും പോലീസും തമ്മിൽ നടത്തിയ സംയുക്ത തിരച്ചിലിലാണ് ഇവ കണ്ടെത്തിയത്. കുൽഗാം ജില്ലയിൽ നിന്നും നിരവധി ഭീകരരെ അടുത്തിടെയായി പോലിസ് പിടികൂടിയിരുന്നു. അതിർത്തി പ്രദേശം ആയതിനാൽ ഭീകരർക്ക് പരസ്പരം ആശയവിനിമയം നടത്താനുള്ള സംവിധാനത്തിന് സാധ്യത വളരെ കൂടുതലാണ്. ഈ ശ്രമങ്ങളെ പരാജയപ്പെടുത്താനുള്ള പ്രവർത്തങ്ങൾ സൈന്യവും പോലീസും നടത്തുന്നുണ്ട്.
മേഖലയിൽ ജനപങ്കാളിത്തം നല്ല രീതിയിൽ ഉള്ളത് കൊണ്ട് ഭീകരരുടെ വിവരങ്ങൾ വേഗത്തിൽ ലഭിക്കാൻ അത് സഹായിക്കും. ഈയിടെ പിടികൂടുന്നവരെല്ലാം ഹൈബ്രിഡ് ഭീകരരാണെന്നത് ആശങ്കയുയർത്തുന്നുണ്ട്. സാധാരണ പോലെ ജനങ്ങൾക്കിടയിൽ ജീവിച്ച് പെട്ടെന്ന് ആക്രമണം നടത്തി വീണ്ടും ജനങ്ങൾക്കിടയിലേക്ക് തിരിച്ചു പോകുന്നവരെയാണ് ഹൈബ്രിഡ് ഭീകരർ എന്ന് വിശേഷിപ്പിക്കുന്നത്. അതേസമയം സ്വാതന്ത്ര്യ ദിനാഘാഷോത്തടനുബന്ധിച്ച് അതിർത്തികളിൽ ശക്തമായ സുരക്ഷാ സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്ന് സൈന്യവും പോലീസും വ്യക്തമാക്കി.
Comments