ഇടുക്കി: ഇടുക്കി ഡാമിൽ നിന്നും അധികം വെള്ളം പുറത്തുവിടാൻ തീരുമാനം. രണ്ടുതവണയായി അമ്പതിനായിരം ലിറ്റർ ജലം തുറന്നുവിടും. ഇന്ന് സെക്കൻഡിൽ 3,50,000 ആക്കാൻ ധാരണയായി.
ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാർ അണക്കെട്ടിൽ നിന്ന് സ്പിൽവേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വർദ്ധിപ്പിച്ചിട്ടുളളതിനാലുമാണ് ഡാം കൂടുതൽ തുറക്കാൻ തീരുമാനിച്ചത്.
അതേസമയം ജലനിരപ്പ് കുറയാത്ത സാഹചര്യത്തിൽ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മുഴുവൻ ഷട്ടറുകളും തുറക്കാൻ തീരുമാനമായി. നിലവിൽ തുറന്നിരിക്കുന്നത് 10 ഷട്ടറുകളാണ്. ജലനിരപ്പ് ഉയരുന്നതിന്റെ പശ്ചാത്തലത്തിൽ അവശേഷിക്കുന്ന മൂന്ന് ഷട്ടറുകൾ കൂടി തുറക്കാനാണ് തീരുമാനം. മൂന്ന് ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമായിരിക്കും തുറക്കുക. ഇതോടെ ആകെ 8626 ക്യുമെക്സ് ജലം പുറത്തേക്കൊഴുക്കും. ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം എത്തിയ പശ്ചാത്തലത്തിൽ ലോവർ പെരിയാർ ഡാമിന്റെ രണ്ട് ഷട്ടർ കൂടി തുറന്നിട്ടുണ്ട്.
Comments